ലക്ഷദ്വീപിൽ നിരോധനാജ്ഞ; മഹാരാഷ്ട്രയിൽനിന്നും തൊഴിലാളികളെ എത്തിച്ചതിൽ പ്രതിേഷധം
text_fieldsതിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ മുൻകരുതലിൻെറ ഭാഗമായി ലക്ഷദ്വീപ് അടച്ചു. പുറമെനിന്ന് ആളുകൾക്ക് ദ്വീപിൽ പ്രവേശനം നൽകിലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. മഹാരാഷ്ട്രയിൽനിന്നും രണ്ടുപേരെ ലക്ഷദ്വീപിലെത്തിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. തൊഴിലാളികളെ ദ്വീപിൽ ഇറക്കാതെയുള്ള പ്രതിഷേധം പുലർച്ചെ വരെ നീണ്ടു.
ബംഗാരം ദ്വീപിൽ പുതുതായി നിർമിക്കുന്ന സ്വകാര്യ വിനോദ കേന്ദ്രത്തിൻെറ ജോലിക്കായാണ് മഹാരാഷ്ട്ര തൊഴിലാളികളെ ഹെലികോപ്റ്ററിൽ എത്തിച്ചത്. ഇവരിലൊരാൾ പനിയുടെ ലക്ഷണം കാണിച്ചതോടെ ഇയാളെ അഗത്തി ദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് ഇവരെ ഇന്നു തന്നെ തിരിച്ചയക്കാനാണ് തീരുമാനം.
നേരത്തേ തന്നെ ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിദേശികൾക്കാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ആഭ്യന്തര സഞ്ചാരികൾക്കും വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. നിരോധനം ഈ മാസം 31 വരെ നീളും. ദ്വീപിലെ ടൂർ പാക്കേജുകൾ ബുക്ക് ചെയ്തിരിക്കുന്നവർക്ക് പണം തിരികെ നൽകുെമന്ന് ലക്ഷദ്വീപ് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.