Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈലയെ എന്തിന് തെരുവിൽ...

ലൈലയെ എന്തിന് തെരുവിൽ നിർത്തണം?

text_fields
bookmark_border
ലൈലയെ എന്തിന് തെരുവിൽ നിർത്തണം?
cancel
camera_alt?????? ??????????? ????????? ????????????????? ???

കൽപറ്റ: ചിത്തഭ്രമത്തിെൻറ ലോകത്ത്  കൽപറ്റ എടഗുനി സ്വദേശിനി ലൈല അലയുകയാണ്. കിടപ്പാടം ഇല്ല. രണ്ടാൺ മക്കൾ ഉണ്ടെങ്കിലും നോക്കാൻ ആരുമില്ല. 
മാസങ്ങളായി കൽപറ്റ നഗരത്തിലെ ചെമ്മണ്ണൂർ ജങ്ഷനിലും മറ്റുമായി ലൈലയെ കാണാം. കോവിഡും ലോക്ഡൗണും ഒന്നും അറിയുന്നില്ല.


ഭക്ഷണമോ പണമോ നൽകിയാൽ വേണ്ട... വെള്ളം പോലും നൽകിയാൽ വേണ്ടെന്ന് പറയും -വനിത മെസ് നടത്തുന്ന കുഞ്ഞുമോൾ പറഞ്ഞു. എപ്പോഴും പരിഭവങ്ങളുടെ കെട്ടഴിക്കുകയും മുറുക്കുകയുമാണ് അവൾ.

ലോക്ഡൗൺ തുടങ്ങിയതു മുതൽ നഗരം വേഗം വിജനമാകും. പിന്നെ െതരുവുനായ്ക്കളുടെ കൂട്ടങ്ങളെത്തും. അവരുടെ അകമ്പടിയിൽ ലൈല നടക്കും. 
പലപ്പോഴും ഇൗ നഗരത്തിൽ ലൈലയുടെ ചിലമ്പിച്ച ഒച്ച മാത്രമേ ഉണ്ടാകൂ. കാറ്റും മഴയും വരുേമ്പാൾ ഒരു വിറയലാവും ആ ശബ്ദം. പീടികത്തിണ്ണയിൽ, തെരുവു വിളക്കിനു ചുവട്ടിൽ ശോഷിച്ച ശരീരം ഒറ്റയിരുപ്പാണ്. കൈയിലെ പ്ലാസ്റ്റിക് കവറിൽ എന്തൊക്കെയോ സൂക്ഷിക്കുന്നുണ്ട്. അതും എടുത്താണ് നടപ്പ്.

നല്ലനിലയിൽ ജീവിതം കഴിച്ചിരുന്ന ഇവരെ ഉപേക്ഷിച്ച് ഭർത്താവ് പോയി. ഇതോടെ തുടങ്ങിയ പരിഭവങ്ങൾ പിെന്ന മനസ്സിെൻറ നിലതെറ്റിച്ചു. കൂലിപ്പണിക്കും വയ്യാതായി. എടഗുനിയിലെ താമസസ്ഥലമായ ഷെഡ് അന്യാധീനെപ്പട്ടു. രണ്ടു മക്കൾ കൂലിപ്പണിക്കാരാണ്.

രണ്ടുതവണ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കാൻ കോടതിയുടെ അനുമതിയോടെ സാമൂഹിക പ്രവർത്തകർ എത്തിച്ചിരുന്നു. മൂന്നുമാസത്തെ ചികിത്സയിൽ നല്ല സുഖമായി വന്നതാണ്. എന്നാൽ, തുടർന്ന് മരുന്ന് കഴിപ്പിക്കാൻ ആരുമില്ല. അതോടെ പഴയനിലയിലായി.

അരീക്കോടാണ് ലൈലയുടെ വീെടന്നും ബന്ധുക്കളുണ്ടെന്നും ഇവരെ അറിയുന്ന ചിലർ പറഞ്ഞു. ചികിത്സയും ഭക്ഷണവും നൽകിയാൽ ജീവിതത്തിലേക്ക് തിരിച്ചുവരും. 
സർക്കാർ സഹായത്തോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റികൂടേ എന്നു ചോദിക്കുന്നവരുമുണ്ട്. എന്നാൽ, മഴയിലും വെയിലത്തും ലൈല ഇപ്പോഴും സമൂഹത്തിനു മുന്നിൽ തെരുവിൽ നിൽക്കുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad News
News Summary - laila wayand-kerala news
Next Story