Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതകൾ ഇനിയും എത്തും;...

വനിതകൾ ഇനിയും എത്തും; ജാഗ്രത പുലർത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം

text_fields
bookmark_border
വനിതകൾ ഇനിയും എത്തും; ജാഗ്രത പുലർത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം
cancel

തിരുവനന്തപുരം: മകരവിളക്കിനു മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വനിതാ സംഘ ടനകള്‍ തയാറെടുക്കുന്നതായും ഇവര്‍ക്ക് രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇതര സംസ്ഥാനങ്ങളിലെ ഏജന്‍സികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് വരുകയാണ്.

ജനുവരി 19ന് നട അടയ്ക്കുന്നതുവരെ അനിഷ്ട സംഭവം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന നിർദേശമാണ് നൽകുന്നത്. ദക്ഷിണേന്ത്യയിലെ കേരള ബന്ധമുള്ള ചെറിയ സംഘടനകള്‍ മകരവിളക്ക് കഴിയുന്നതുവരെ വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടത്രേ. ചില രാഷ്ട്രീയ സംഘടനകള്‍ ഇതര സംസ്ഥാനങ്ങളിലെ അനുഭാവികളെ ഉപയോഗിച്ച് ഇൗ സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പതിനഞ്ചോളം സംഘടനകള്‍ നിരീക്ഷണത്തിലാണ്. വിശ്വാസത്തിെൻറ പേരിലല്ല ഇവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതിഷേധം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. 27നാണ് മണ്ഡലപൂജ. അന്ന് നട അടച്ച് 30ന് വീണ്ടും തുറക്കും. 14ന് മകരവിളക്കിന് ശേഷം 19ന് നട അടയ്ക്കും. സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newssabarimala protest
News Summary - Ladies Comes Again to Sabarimala - Kerala News
Next Story