കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെൻറ്: 7.51 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsകൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെൻറ് തട്ടിപ്പ് കേസിൽ പ്രതികളുടെ 7.51 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മാത്യു ഇൻറർനാഷനൽ റിക്രൂട്ടിങ് സ്ഥാപന ഉടമകളായ പി.ജെ. മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
900 നഴ്സുമാർക്ക് കുവൈത്തിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 18.5 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ ഓരോരുത്തരിൽനിന്നായി വാങ്ങി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനുകീഴിലെ ആശുപത്രികളിലേക്ക് 20,000 രൂപ മാത്രം സർവിസ് ചാർജായി നിശ്ചയിച്ചയിടത്താണ് വൻതുക ഈടാക്കിയത്. ഇതിലൂടെ 205.71 കോടി രൂപ സ്ഥാപനം തട്ടിയെടുത്തതായി അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു.
2015 േമയിൽ കൊച്ചിയിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിനെ ആസ്പദമാക്കിയാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.