കുവൈത്തിൽ നിന്ന് പൊതുമാപ്പ് നേടിയ 158 പേർ കരിപ്പൂരിലെത്തി
text_fieldsകരിപ്പൂർ: കുവൈത്തിൽ പൊതുമാപ്പ് നേടിയ 158 പേരുമായി ജസീറ എയർവേസ് കോഴിക്കോട് വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ച രാത്രി 10.30നാണ് വിമാനമെത്തിയത്. ആദ്യമായാണ് ജസീറ കരിപ്പൂരിലേക്ക് സർവിസ് നടത്തുന്നത്. സർവിസിനായി ഇവർ ശ്രമിച്ചിരുന്നെങ്കിലും ഉഭയകക്ഷി കരാർ പ്രകാരം സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ അനുമതി നൽകിയിരുന്നില്ല. എയർ ഇന്ത്യയുടെ എ.ടി.എസ്.എല്ലാണ് കരിപ്പൂരിൽ ഇവരുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് നടത്തിയത്.
കൊച്ചിയിലേക്കും സർവിസ് നടത്തി. പൊതുമാപ്പ് നേടി ഒരു മാസത്തിലേറെയായി കുവൈത്ത് സർക്കാർ ഒരുക്കിയ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്.
കുവൈത്ത് സർക്കാർ സൗജന്യമായാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ളവരാണിവർ. ഇവരെ ആരോഗ്യവകുപ്പിെൻറ സുരക്ഷ നടപടികൾ പ്രകാരമാണ് പുറത്ത് എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
