Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റ്യാടി ജോസ്...

കുറ്റ്യാടി ജോസ് വിഭാഗത്തിന്; സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം

text_fields
bookmark_border
കുറ്റ്യാടി ജോസ് വിഭാഗത്തിന്;  സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം
cancel
camera_alt

കെ.പി. കുഞ്ഞമ്മദ് കുട്ടിക്കായി വേളത്ത് ഉയർന്ന ഫ്ലക്സ് ബാനർ

കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുെകാടുക്കുന്നതിനെതിരെ സി.പി.എം ജില്ല കമ്മിറ്റിയിലും വിമർശനം. കുറ്റ്യാടിക്കുപകരം തിരുവമ്പാടി നൽകുന്നതാണ് ഉചിതമെന്ന് യോഗത്തിൽ പലരും ചൂണ്ടിക്കാട്ടി. കുറ്റ്യാടികൂടി ഘടകകക്ഷികൾക്ക് നൽകുന്നതോടെ വടകര താലൂക്കിൽ പാർട്ടിക്ക് സീറ്റുണ്ടാവില്ലെന്നത് സംഘടനാപരമായി ക്ഷീണമുണ്ടാക്കുമെന്നും അംഗങ്ങൾ പറഞ്ഞു. എന്നാൽ, സംസ്ഥാനതലത്തിലാണ് സീറ്റ് വിട്ടുനൽകുന്ന കാര്യത്തിൽ ധാരണയുണ്ടായത് എന്നതിനാൽ ഇക്കാര്യത്തിൽ ഇനി തുടർചർച്ചകളുണ്ടാകാനിടയില്ല.

കുറ്റ്യാടിയിൽ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പേരാണ് ഉയർന്നിരുന്നത്. ഇദ്ദേഹം മത്സരിച്ചാൽ സീറ്റ് ലീഗിൽനിന്ന് പിടിച്ചെടുക്കാനാവുമെന്നാണ് മണ്ഡലം കമ്മിറ്റിതന്നെ ചൂണ്ടിക്കാട്ടിയത്. സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനം വന്നതോടെ മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റികളിലും കടുത്ത വിമർശനമാണ് ഉയർന്നത്.

സീറ്റ് കൈമാറിയാൽ കെ.പി. കുഞ്ഞമ്മദ്കുട്ടി സ്വതന്ത്രനായി മത്സരിക്കണമെന്നുവെര ഒരുവിഭാഗം ആവശ്യമുന്നയിച്ചിട്ടുമുണ്ട്. കുഞ്ഞമ്മദ് കുട്ടിക്കായി സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ശക്തമാണ്.

'ഞങ്ങളുടെ സ്ഥാനാർഥി സ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ' എന്നപേരിൽ വേളത്ത് ഇതിനിടെ ഫ്ലക്സ് ബാനർ ഉയരുകയും ചെയ്തു. അതിനിടെ കഴിഞ്ഞ തവണ കെ.കെ. ലതിക തോറ്റതും മണ്ഡലത്തിൽ സജീവ ചർച്ചയാണിപ്പോൾ.

ലതികയോടുള്ള വ്യക്തിപരമായ എതിർപ്പി‍െൻറ പേരിൽ വോട്ടുമറിച്ചെന്ന വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ജില്ല നേതൃത്വം നേരത്തെതന്നെ രണ്ടുതട്ടിലായിരുന്നു.

പുതിയൊരാൾവന്ന് ജയിക്കുന്നതോെട വ്യക്തിപരമായ എതിർപ്പായിരുന്നു പരാജയകാരണമെന്ന വാദത്തിന് ബലമേകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതടക്കം മുൻനിർത്തിയാണ് ജില്ല നേതൃത്വവുമായി ആലോചിക്കാതെ സീറ്റ് വിട്ടുൽകാനുള്ള സംസ്ഥാന നേതൃത്വത്തി‍െൻറ തീരുമാനത്തെ ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെയുള്ളവർ പിന്തുണച്ചതെന്നും വിമർശനമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CriticismKuttyadiCPMassembly election 2021
News Summary - Kuttyadi seat; Criticism in the CPM district committee
Next Story