കുറ്റിപ്പുറം പാലത്തിൽ ആറു മുതൽ രാത്രികാല ഗതാഗത നിരോധനം
text_fieldsകുറ്റിപ്പുറം: അറ്റകുറ്റപ്പണി നടത്തുന്നതിെൻറ ഭാഗമായി നവംബർ ആറുമുതൽ കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം നിരോധിക്കും. എട്ടു ദിവസത്തേക്കാണ് രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ നിരോധനമേർപ്പെടുത്തുക. ശബരിമല തീർഥാടനത്തിനു മുന്നോടിയായി മിനി പമ്പയില്‍ സുരക്ഷ ക്രമീകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതു സംബന്ധിച്ച് ജില്ല കലക്ടര്‍ ജാഫര്‍ മലിക്കിെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ഡോ. കെ.ടി. ജലീല്‍ നേരേത്ത ചര്‍ച്ച നടത്തിയിരുന്നു.
ടാർ, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത മിശ്രിതം മൂന്നു മണിക്കൂറോളം ചൂടാക്കി രണ്ടു യന്ത്രങ്ങളുടെ സഹായത്താലാണ് പാലത്തിലെ റോഡ് അറ്റകുറ്റപ്പണി നടത്തുക. ദിവസവും 300 ചതുരശ്ര അടി പാത നവീകരിക്കും. മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇൻറര്‍ലോക്ക് ചെയ്ത് നവീകരിക്കും. പാതയോരത്തുള്ള ആല്‍മരത്തില്‍നിന്ന് വെള്ളം വീണ് റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇൻറര്‍ലോക്ക് കട്ടകള്‍ പതിക്കുന്നത്.
ഇതുവഴി സഞ്ചരിക്കാം
ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളില്‍ കോഴിക്കോട്ടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍നിന്ന് പട്ടര്‍നടക്കാവ് -തിരുനാവായ- ബി.പി അങ്ങാടി- ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.