Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്:...

കുട്ടനാട്: വെള്ളമിറങ്ങാൻ സമയമെടുക്കും 

text_fields
bookmark_border
കുട്ടനാട്: വെള്ളമിറങ്ങാൻ സമയമെടുക്കും 
cancel

ഇടുക്കി: കുട്ടനാട് കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന ടി.ആർ. റോയ് 12 ദിവസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിലെ നെടുമുടി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ അദ്ദേഹം കഴിഞ്ഞ 16ന് ഡ്യൂട്ടിയിലുള്ളപ്പോഴാണ് വീട്ടിൽ വെള്ളം കയറുന്ന വിവരം അറിഞ്ഞത്. ഉടൻ ഭാര്യ ലത, മക്കളായ യദുകൃഷ്ണൻ, കൃഷ്ണപ്രിയ, ലക്ഷ്മി, വൃദ്ധമാതാവ് കൗസല്യ എന്നിവരോട്  തണ്ണീർമുക്കം പുത്തനങ്ങാടി മുട്ടത്തിപ്പറമ്പിലെ സഹോദരി ഉഷയുടെ വീട്ടിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച മകനുമായി വീട്ടിലെത്തിയ റോയിക്ക് വീട്ടിൽനിന്ന് കേടുപാടില്ലാതെ തിരികെയെടുക്കാൻ ഒരു ചെറുതരി സാധനംപോലുമുണ്ടായിരുന്നില്ല.

കട്ടിലും കിടക്കകളുമടക്കം എല്ലാ ഫർണിച്ചറും നശിച്ചു. ഫ്രിഡ്ജും ടെലിവിഷനും കമ്പ്യൂട്ടറുമെല്ലാം വെള്ളം കയറി കേടായി. അലമാരയിലും ട്രങ്ക് പെട്ടിയിലുമുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം നശിച്ചു. കുട്ടികളുടെ പുസ്തകങ്ങളടക്കം സർവതും കുതിർന്ന് നശിച്ചിരുന്നു.

പിതാവിെൻറ കാലത്ത് നിർമിച്ച വീട് വെള്ളത്തിൽ മുങ്ങി ബലക്ഷയം സംഭവിച്ച നിലയിലായിരുന്നു. വീടിനകത്ത് ഇഴജന്തുക്കൾ കയറാതിരിക്കാൻ മണ്ണെണ്ണയും മറ്റുമായി വന്നതായിരുന്നു ഇൗ ഗൃഹനാഥൻ. വീടിെൻറ അവസ്ഥ കണ്ട് ആയുർവേദ ഫാർമസി കോഴ്സ് പൂർത്തിയാക്കിയ മകൻ യദുവിെൻറയും മനസ്സ് മരവിച്ച നിലയിലായിരുന്നു. വിദ്യാർഥിനികളായ അനുജത്തിമാരോടും അമ്മയോടും അമ്മൂമ്മയോടും എന്ത് പറയണമെന്നറിയാതെ ഉഴലുകയാണ് ഇൗ കൗമാരക്കാരൻ.

നാെള ഇൗ വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാൻ തനിക്കും കുടുംബത്തിനും കഴിയില്ലെന്ന വിവരം വേദനയോടെ തിരിച്ചറിയുകയാണ് ഗൃഹനാഥനായ റോയ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പതിനായിരങ്ങളെ തിരിച്ച് വീടുകളിലേക്ക് മാറ്റാനുള്ള സർക്കാറിെൻറ മഹാശുചീകരണയജ്ഞം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പ്രളയത്തിൽ മുങ്ങിയ ആയിരക്കണക്കിന് വീടുകളിൽ ഒന്നിെൻറ നേർചിത്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodRain Havoc
News Summary - kuttanadu kerala flood-kerala news
Next Story