പ്രളയജലം ഒഴിയാതെ കുട്ടനാട്
text_fieldsആലപ്പുഴ: മൂന്നുദിവസത്തെ മഹാശുചീകരണം പൂർത്തിയായിട്ടും കുട്ടനാട്ടുകാെര പൂർണമായും പുനരധിവസിപ്പിക്കാനായില്ല. നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലും.
ചമ്പക്കുളം നിവാസികളാണ് ഏറെ ആശങ്കയിൽ. ചുങ്കം പാലത്തിന് സമീപം നൂറിലധികം വീടുകളാണ് ഇപ്പോഴും വെള്ളക്കെട്ടിലുള്ളത്. വീട്ടുകാർ ആലപ്പുഴ നഗരത്തിലെ ക്യാമ്പുകളിലാണ്. കുട്ടനാട്ടിലും അപ്പർ കുട്ടനാടിെൻറ ചില ഭാഗങ്ങളിലുമാണ് പുനരധിവാസം സാധ്യമാകാനുള്ളത്. മഹാശുചീകരണത്തിെൻറ രണ്ടാംഘട്ടംകൂടി ഉണ്ടെങ്കിെല ഇതിന് പരിഹാരം കാണാനാകൂ.
അതിന് ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. കൈനകരി പഞ്ചായത്തിെൻറ ഭൂരിഭാഗവും വെള്ളത്തിലാണ്. ആറുപങ്ക്്, ചെറുകാലിക്കായൽ, സി േബ്ലാക്ക് എന്നിവിടങ്ങളിൽ വെള്ളം ഒട്ടും ഇറങ്ങിയിട്ടില്ല.
വലിയ പമ്പുകൾ ഉപയോഗിച്ച് നീക്കിയാലല്ലാതെ ഇവിടെനിന്ന് വെള്ളം ഒഴിയില്ല. കിഴക്കൻ പ്രദേശങ്ങളിൽനിന്ന് വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യവും ഇൗ പ്രദേശങ്ങളിലുണ്ട്. വേമ്പനാട്ടുകായലിലടക്കം പ്ലാസ്റ്റിക് മാലിന്യം കാണാം. ഇതും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.