അത്രമേൽ കരുണയുള്ള ജീവനക്കാർ; പക്ഷേ...
text_fieldsമനസ്സിെൻറ കടിഞ്ഞാൺ നഷ്ടപ്പെട്ടവർ എന്താണ് ചെയ്യുകയെന്ന് പലപ്പോഴും പ്രവചിക്കാനാവില്ല. പെരുമാറ്റത്തിൽ ചെറിയ വ്യതിയാനങ്ങളുള്ളവർ മുതൽ അപകടകരമാംവിധം അക്രമാസക്തരാവുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. കണ്ണിൽ കണ്ടത് നശിപ്പിക്കുന്നതും അടുത്തുള്ളവരെ കൈയേറ്റം ചെയ്യുന്നതുമൊന്നും ഒരിക്കലും സ്വബോധത്തോടെയായിരിക്കില്ല. ഇത്തരത്തിൽ അക്രമാസക്തനായ ഒരന്തേവാസി മുന്നിലുണ്ടായിരുന്ന നഴ്സിെൻറ കണ്ണടിച്ച് പൊട്ടിച്ചത് അടുത്തിടെയാണ്. ഗുരുതരമായി പരിക്കേറ്റ ഇവർ കുറച്ചുനാൾ അവധിയിലായിരുന്നു. തിരിച്ചെത്തിയപ്പോൾ പ്രതികാര ബുദ്ധി കാണിക്കാതെ അതേ രോഗിയോട് സ്നേഹത്തോടെ പെരുമാറുകയാണ് നഴ്സ് ചെയ്തതെന്ന് മുൻ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തുന്നു. അക്രമത്തിനിരയായി ജീവനക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ അപൂർവമല്ല.
മറ്റു സ്ഥാപനങ്ങളിൽനിന്ന് കുതിരവട്ടത്തേക്ക് സ്ഥലംമാറ്റം കിട്ടുമ്പോൾ എങ്ങനെയെങ്കിലും റദ്ദാക്കാൻ ആവശ്യപ്പെടുന്നവർ പക്ഷേ, ഇവിടെയെത്തിയാൽ ആശുപത്രിയുമായി ഇണങ്ങിച്ചേരും. അന്തേവാസികളുമായി സൗഹൃദത്തിലുമാവും. എന്നാൽ, പലപ്പോഴും ഇവർക്ക് തിരിച്ച് മറ്റൊരിടത്തേക്ക് സ്ഥലംമാറ്റം കിട്ടാറില്ലെന്നതാണ് വസ്തുത. മനോരോഗ, കുഷ്ഠരോഗ, ടി.ബി ആശുപത്രികളിൽ രണ്ടുവർഷം ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും പൊതുസ്ഥലംമാറ്റത്തിൽ മുൻഗണന നൽകണമെന്നാണ് ചട്ടം. എന്നാൽ, ഇവരുടെ കാര്യത്തിൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ആറും ഏഴും വർഷമായും സ്ഥലംമാറ്റം കിട്ടാത്തവർ ഇക്കൂട്ടത്തിലുണ്ട്. മറ്റിടങ്ങളിൽനിന്ന് ഇങ്ങോട്ട് ജീവനക്കാരെ മാറ്റണമെന്നും തങ്ങൾക്ക് സ്ഥലംമാറ്റത്തിൽ പരിഗണന നൽകണമെന്നും കാലങ്ങളായുള്ള ഇവരുടെ ആവശ്യമാണ്.
നഴ്സിങ് അസിസ്റ്റൻറുമാരിൽ വനിതകളാണ് ഏറെയും. ഇത് കടുത്ത പ്രയാസം സൃഷ്ടിക്കാറുണ്ട് പലപ്പോഴും. പുരുഷ ജീവനക്കാരില്ലാത്തതിനാൽ പുരുഷ വാർഡുകളിൽ സ്ത്രീകൾ രാത്രി ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. പുരുഷ അസിസ്റ്റൻറുമാരെ നിയമിക്കാൻ ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ പലതവണ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ കഴിവിെൻറ പരമാവധി സേവനം നൽകുന്നവരാണ് ജീവനക്കാരെല്ലാം.
തെൻറ ആദ്യശമ്പളം വനിത അന്തേവാസികൾക്ക് വസ്ത്രം വാങ്ങാൻ നൽകിയ ജീവനക്കാരിയെക്കുറിച്ചും പറയാനുണ്ട് ഈ സ്ഥാപനത്തിന്. പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെയാണ് അവർ തെൻറ വിയർപ്പിെൻറ പ്രതിഫലം ആശുപത്രിക്ക് സമർപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിെൻറ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് വരാനിരിക്കുന്നത്. അതേക്കുറിച്ച് നാളെ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.