കുതിരാൻ: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പണം കണ്ടെത്താൻ കരാർ കമ്പനി
text_fieldsതൃശൂർ: കുതിരാൻ തുരങ്കം അടക്കം മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ പണി പൂർത്തീകര ിക്കാൻ പണമില്ലാതെ വലയുന്ന നിർമാണ കമ്പനിയായ കെ.എം.സി രാഷ്ട്രീയ സമ്മർദങ്ങളിലൂടെ പണം സ്വരൂപിക്കാൻ നീക്കം. ആന്ധ്രയിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിന് നിർണായക സ്വാധീനമുളള കമ്പനിയാണ് കെ.എം.സി. ഇത് ഉപയോഗപ്പെടുത്തി ബാങ്കുകളിലൂടെ വായ്പ തരപ്പെടുത്തുന്നതിനാണ്ശ്രമം.
കമ്പനിക്ക് വായ്പ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുമെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാരുമായുള്ള ചർച്ചയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
കമ്പനിയുടെ മെല്ലപോക്ക് നയത്തിനെതിരെ നടപടികൾ ആലോചിക്കുന്നില്ലെന്ന് ഗഡ്കരി പറഞ്ഞിരുന്നു.
നടപടി കോടതി കയറിയാൽ നിർമാണ പ്രവൃത്തികൾ വീണ്ടും വൈകുമെന്ന ന്യായീകരണമാണ് മന്ത്രി ഉയർത്തിയത്. അതുകൊണ്ട് രണ്ട് മാസത്തിനകം പണം സ്വരൂപിക്കാനാവുമെന്ന വിശ്വാസമാണ് കമ്പനിക്കുള്ളത്. തുരങ്ക നിർമാണ കമ്പനിയായ പ്രഗതി ഗ്രൂപ്പ് അധികൃതരോട് രണ്ട് മാസത്തെ അവധി കൂടി ചോദിച്ചത് ഇതിെൻറ പശ്ചാത്തലത്തിലാണ്.
മഴ കനത്തതോടെ ഗതാഗത കുരുക്കും അപകടവും ഈ വഴിയിൽ നിത്യ സംഭവമായിരിക്കുകയാണ്. ദേശീയപാതയുടെ പണി ഏറ്റെടുത്ത കെ.എം.സി കമ്പനിക്ക് നിർമാണം തീർക്കണമെങ്കിൽ 250 കോടി രൂപ വേണം. തുരങ്കനിർമാണം ഉപകരാറെടുത്ത പ്രഗതി ഗ്രൂപ്പിനും മറ്റ് ഉപകരാറുകാർക്കും 50 കോടിയോളം രൂപ കെ.എം.സി നൽകാനുണ്ട്. തുരങ്കങ്ങൾ ഉൾപ്പെടെ 614 കോടിയായിരുന്ന എസ്റ്റിമേറ്റ് ഇപ്പോൾ 1019 കോടിയായി. ദേശീയപാതയുടെ നിർമാണത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി കേന്ദ്ര വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.