Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 7:37 AM GMT Updated On
date_range 29 Nov 2017 7:40 AM GMTകുറിഞ്ഞി ഉദ്യാനം: വിസ്തൃതി കുറക്കാൻ 2008ൽ തീരുമാനിച്ചിരുന്നെന്ന്
text_fieldsbookmark_border
തൊടുപുഴ: സർക്കാർ കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജനങ്ങളുടെ പരാതി കണക്കിലെടുത്ത് വിസ്തൃതി വെട്ടിക്കുറക്കാൻ തീരുമാനിച്ചിരുന്നതായി സൂചന. പ്രഖ്യാപനവും പ്രാഥമിക വിജ്ഞാപനവും വന്ന് മാസങ്ങൾക്ക് ശേഷം അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം വിളിച്ച യോഗത്തിൽ വിസ്തൃതി 2270 ഹെക്ടറായി കുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയുമെന്നും ഇല്ലെന്നും രണ്ടിനും സാധ്യതയുണ്ടെന്നും ഭിന്നാഭിപ്രായങ്ങൾ പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഭൂ വിസ്തൃതി കുറയുമെന്ന നിലപാട് വ്യക്തമാക്കിയത്. ഇതുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രണ്ടിനും സാധ്യതയുണ്ടെന്ന് വനംമന്ത്രിയും അഭിപ്രായപ്പെട്ടു. അതിനിടെയാണ് 3200ൽനിന്ന് 2270 ഹെക്ടറായി വിസ്തൃതി കുറക്കാൻ 2008 ഡിസംബർ 18ന് തീരുമാനിച്ചെന്നും അതിർത്തി തിരിച്ച് ജണ്ടയിടൽ നടന്നില്ലെന്നേയുള്ളൂവെന്നും വനംവകുപ്പ് റിപ്പോർട്ടുള്ളതായി വ്യക്തമായത്.
വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സെറ്റിൽമെൻറ് ഒാഫിസർ കൂടിയായ ദേവികുളം സബ് കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയായിരുന്നു വിസ്തൃതി കുറക്കൽ ശിപാർശ. മന്ത്രി ബിനോയ് വിശ്വം പെങ്കടുത്ത യോഗത്തിെൻറ മിനിറ്റ്സിലാണ് ഇൗ വിവരം. അതേസമയം, ഇതു സംബന്ധിച്ച് തീരുമാനമെടുത്ത ഫയൽ പുറത്തുവന്നിട്ടില്ല. 2009 സെപ്റ്റംബർ എട്ടിന് വിസ്തൃതി കുറച്ച് പ്രഖ്യാപനം വന്നെന്നാണ് സൂചന. വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജ് പരിധിയിൽ വരുന്ന പ്രദേശം 1972ലെ വന്യജീവി സംരക്ഷണ നിയമം െസക്ഷൻ 21 പ്രകാരമാണ് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വട്ടവടയിലെ ബ്ലോക്ക് നമ്പർ 62ൽ വരുന്ന പ്രദേശവും കൊട്ടക്കാമ്പൂരിൽ ബ്ലോക്ക് 58ൽ വരുന്ന പ്രദേശവും ഉൾപ്പെട്ടു. ബ്ലോക്ക് 58ലാണ് ഇടുക്കി എം.പി ജോയിസ് ജോർജ് കൈവശംവെച്ചിട്ടുള്ള പ്രദേശം.
വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സെറ്റിൽമെൻറ് ഒാഫിസർ കൂടിയായ ദേവികുളം സബ് കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയായിരുന്നു വിസ്തൃതി കുറക്കൽ ശിപാർശ. മന്ത്രി ബിനോയ് വിശ്വം പെങ്കടുത്ത യോഗത്തിെൻറ മിനിറ്റ്സിലാണ് ഇൗ വിവരം. അതേസമയം, ഇതു സംബന്ധിച്ച് തീരുമാനമെടുത്ത ഫയൽ പുറത്തുവന്നിട്ടില്ല. 2009 സെപ്റ്റംബർ എട്ടിന് വിസ്തൃതി കുറച്ച് പ്രഖ്യാപനം വന്നെന്നാണ് സൂചന. വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജ് പരിധിയിൽ വരുന്ന പ്രദേശം 1972ലെ വന്യജീവി സംരക്ഷണ നിയമം െസക്ഷൻ 21 പ്രകാരമാണ് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വട്ടവടയിലെ ബ്ലോക്ക് നമ്പർ 62ൽ വരുന്ന പ്രദേശവും കൊട്ടക്കാമ്പൂരിൽ ബ്ലോക്ക് 58ൽ വരുന്ന പ്രദേശവും ഉൾപ്പെട്ടു. ബ്ലോക്ക് 58ലാണ് ഇടുക്കി എം.പി ജോയിസ് ജോർജ് കൈവശംവെച്ചിട്ടുള്ള പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story