Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കുപ്രസിദ്ധ പയ്യൻ'...

'കുപ്രസിദ്ധ പയ്യൻ' വീണ്ടും അറസ്റ്റിൽ

text_fields
bookmark_border
jayesh 11121
cancel
camera_alt

ജയേഷ് എന്ന ജബ്ബാർ

കോഴിക്കോട്: കുറ്റിച്ചിറയില്‍ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെ ടൗണ്‍ പൊലീസ് പിടികൂടി. സുന്ദരിയമ്മ വധക്കേസിൽ പൊലീസ് കുറ്റം ചുമത്തുകയും പിന്നീട് കോടതി വെറുതെവിടുകയും ചെയ്തയാളാണ് ജയേഷ്. കഴിഞ്ഞമാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം.

ട്യൂഷന്‍ ക്ലാസിലേക്ക് പോയ പത്തും പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളെ പ്രതി വളര്‍ത്തുമീനിനെ വാങ്ങിത്തരാം എന്നു പറഞ്ഞു കുറ്റിച്ചിറയില്‍നിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. പത്തുവയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്സ് വണ്ടിയില്‍ കയറ്റിയിരുത്തുകയായിരുന്നു. ഒരു കാര്‍ വരുമെന്നും ബീച്ചിലൂടെ കറങ്ങാം എന്നും പ്രതി പറഞ്ഞതോടെ ഈ കുട്ടി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍നിന്നും സി.സി.ടി.വി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച രാത്രി മുഖദാറില്‍ വെച്ച്  പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷൈജു, സുനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ സജേഷ് കുമാര്‍, സി.പി.ഒമാരായ പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ജയേഷിനെ 2012 ജൂലൈ 21ന് വട്ടക്കിണറിനു സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റു െകാല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. അന്ന് മീഞ്ചന്തക്കടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജയേഷ്. പിന്നീട് ഈ സംഭവത്തെ ആസ്പദമാക്കി ടൊവിനോ തോമസ് നായകനായി 'കുപ്രസിദ്ധ പയ്യൻ' എന്ന പേരിൽ സിനിമ ഇറങ്ങിയിരുന്നു.

സുന്ദരിയമ്മ വധം

കോഴിക്കോട് നഗരത്തിലെ ഇഡ്ഡലി വില്‍പനക്കാരിയായ വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലെയ്നിലെ സുന്ദരിയമ്മ 2012 ജൂലൈ 21ന് രാത്രി 1.30നാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരനും ചെറുവണ്ണൂരിനടുത്ത് കുണ്ടായിത്തോട് സ്വദേശിയുമായ ജയേഷ് എന്ന ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇഡ്ഡലി വിറ്റ പണവും നോമ്പുകാലത്തെ സകാത് തുകയും സുന്ദരിയമ്മയുടെ കൈയിലുണ്ടെന്ന് മനസിലാക്കിയാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. കസബ മുന്‍ സി.ഐ പി. പ്രമോദിന്‍റെ നേതൃത്വത്തില്‍ അഞ്ച് സി.ഐമാരടങ്ങുന്ന ലോക്കല്‍ പൊലീസ് ഒമ്പത് മാസം അന്വേഷിച്ചിട്ടും കേസില്‍ തുമ്പ് കണ്ടെ ത്താനായിരുന്നില്ല. തുടര്‍ന്ന് അന്വേഷണം കോഴിക്കോട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിന്നു. ക്രൈംബ്രാഞ്ചാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്.

എന്നാൽ, ജയേഷിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാനായി ക്രൈംബ്രാഞ്ച് തെളിവുകൾ സൃഷ്ടിച്ച് നിരപരാധിയെ ജയിലിലടക്കുകയായിരുന്നെന്ന് പിന്നീട് വ്യക്തമായി.

പ്രതിക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്മാരായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇ.പി. പൃഥ്വിരാജ്, സി.ഐ പ്രമോദ് എന്നിവരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി വിധിക്കുകയും ചെയ്തു.

മീഞ്ചന്ത ഗവ. ആര്‍ട്സ് കോളജിനു പിന്നിലെ തിരുവച്ചിറകുളത്തിന്‍റെ കിഴക്കു ഭാഗത്തു നിന്ന് കോസ്റ്റല്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ധര്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തിരുന്നു. കൂടാതെ സുന്ദരിയമ്മയുടെ രക്തം പുരണ്ട ജയേഷിന്‍റെ വസ്ത്രങ്ങളും സുന്ദരിയമ്മയുടെ പഴ്സും ഹോട്ടല്‍ സിറ്റിലൈറ്റിലെ തൊഴിലാളികളുടെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൊലക്കുശേഷം രാത്രി ഹോട്ടലില്‍ തിരിച്ചെത്തിയ പ്രതി വസ്ത്രം കഴുകിയുണക്കി തൊഴിലാളികളുടെ മുറിയില്‍ സൂക്ഷിച്ചുവെന്നും പൊലീസ് അവകാശപ്പെട്ടു. വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് സുന്ദരിയമ്മയുടെ പഴ്സ് പൊലീസിന് ലഭിച്ചത്. എന്നാൽ ഇവയെല്ലാം അന്വേഷണ സംഘം കെട്ടിച്ചമച്ച തെളിവുകളാണെന്നാണ് കോടതി കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuprasiddha PayyanJayesh
News Summary - Kuprasiddha Payyan in custody again
Next Story