Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുന്നത്തുനാട്ടിലെ ഭൂമി...

കുന്നത്തുനാട്ടിലെ ഭൂമി നികത്തൽ: റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന് ഹൈകോടതി സ്റ്റേ

text_fields
bookmark_border
highcourt 18.07.2019
cancel

കൊച്ചി: കുന്നത്തുനാട്ടിലെ വിവാദ ഭൂമിനികത്തൽ തടഞ്ഞ ജില്ല കലക്ടറുടെ നടപടി റദ്ദാ ക്കിയ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. കുന്നത്തുനാട് വില്ല േജിലെ 5.8365 ഹെക്ടർ നിലം അനധികൃതമായി നികത്താൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്‌ഠൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.

കുന്നത്തുനാട്ടിലെ നിലംനികത്താൻ സ്പീക്സ് പ്രോപ്പർട്ടീസ് ലിമിറ്റഡിന് 2006ൽ ലാൻഡ് റവന്യൂ കമീഷണർ അനുമതി നൽകിയിരുന്നതായി ഹരജിയിൽ പറയുന്നു. എന്നാൽ, അന്നത് നടന്നില്ല. പിന്നീട് 2008ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടെ നിലമായാണ് ഡാറ്റ ബാങ്കിൽ ഈ സ്ഥലം രേഖപ്പെടുത്തിയിരുന്നത്. ഇതിനുശേഷമാണ് കമ്പനി നിലം നികത്താൻ തുടങ്ങിയത്. എന്നാൽ, പ്രതിഷേധം ശക്തമായതോടെ ജില്ല കലക്ടർ നികത്തൽ തടഞ്ഞു. ഇതിനെതിരെ കമ്പനി നൽകിയ റിവിഷൻ ഹരജി പരിഗണിച്ച റവന്യൂ സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കി നിലംനികത്താൻ അനുമതി നൽകി. ജനുവരി 31ന് പുറപ്പെടുവിച്ച ഇൗ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ഇത് നടപ്പാക്കിയാൽ വൻതോതിൽ നിലംനികത്തുന്ന സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. വിവാദമായതോടെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഈ നടപടി ചോദ്യംചെയ്ത് കമ്പനി നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland issuemalayalam newsKunnathu nadu
News Summary - Kunnathunadu land issue-Kerala news
Next Story