Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്മനം- കടകംപള്ളി...

കുമ്മനം- കടകംപള്ളി വാക്പോര് തുടരുന്നു

text_fields
bookmark_border
kummanam-kadkam-palli
cancel

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി മന്ത്രി കടകംപള്ളി സുരേ ന്ദ്രനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമായി ആരംഭിച്ച വാക്പോര് തുടരുന്നു. ഇന്ന് പരമസാത്വികന്‍ ചമയുന്ന കുമ്മനത്തിെൻറ പഴയകാലം കേരളം മറന്നെന്ന് കരുതരുതെന്ന് കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. ഫുഡ് കോര്‍പറേഷനിലെ ജോലി രാജിെവച്ച് കുമ്മനം തുടക്കമിട്ടത് പൊതുപ്രവര്‍ത്തനത്തിനല്ല, മറിച്ച് വര്‍ഗീയ പ്രചാരണത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആ സമയത്ത് അധ്യാപകനായിരുന്ന താന്‍ പിന്നീടു പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുകയായിരുന്നു. മാറാട് കലാപം ആളിക്കത്തിക്കാന്‍ താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. മാറാട് കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവര്‍ത്തകെൻറ അമ്മ സമര്‍പ്പിച്ച ഹരജി പിന്‍വലിപ്പിച്ചതിന് ലീഗുമായി ഒത്തുകളി നടത്തിയത് ആരായിരുന്നുവെന്നത് ആരും മറന്നിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ കുമ്മനം നീക്കം നടത്തുന്നതായി ബി.ജെ.പിയുടെ പ്രമുഖ നേതാവ് തന്നെയാണ് തന്നോട് പറഞ്ഞത്. താങ്കള്‍ മത്സരിച്ചിരുന്നെങ്കിലും പ്രശാന്തിനോട് പരാജയപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.’ -കടകംപള്ളി സൂചിപ്പിച്ചു.

എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളിൽ കൂടി പ്രഖ്യാപിച്ച ശേഷവും കടകംപള്ളി വീണ്ടും രംഗത്തുവന്നത് നിർഭാഗ്യകരമാണെന്നായിരുന്നു കുമ്മനത്തിെൻറ പ്രതികരണം. കടകംപള്ളി സുരേന്ദ്രൻ ഇന്ന് പഴയ പാരലൽ കോളജ് അധ്യാപകനല്ല, മറിച്ച് ‍മന്ത്രിയാണ്. ഞങ്ങളുടെ ഭരണാധികാരി കള്ളം പറയുന്നയാൾ ആയിരിക്കരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ചുനൽകണം. താൻ കേന്ദ്രസർക്കാർ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് അറിയാമെന്ന് പറയുന്ന അങ്ങ് അത് വെളിപ്പെടുത്തണം.താൻ ആദ്യം ഏറ്റെടുത്ത ഒരു വലിയ സമരം നിലയ്ക്കൽ പ്രക്ഷോഭമായിരുന്നു. അതിനെ അങ്ങ് വർഗീയ പ്രവർത്തനമായാണ് വിശേഷിപ്പിക്കുന്നതെങ്കിൽ അത് താങ്കളുടെ പാപ്പരത്തമാണ്- കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKummanam RajaShekarankadakampalli
News Summary - Kummanam kadkampalli issue-Kerala news
Next Story