Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്ക് പ്രണയം;...

ഫേസ്ബുക്ക് പ്രണയം; യുവതിയെ തേടിയെത്തിയ എൻജിനീയർ മാതാവിനെ കുത്തിക്കൊന്നു

text_fields
bookmark_border
ഫേസ്ബുക്ക് പ്രണയം; യുവതിയെ തേടിയെത്തിയ എൻജിനീയർ മാതാവിനെ കുത്തിക്കൊന്നു
cancel

കുളത്തൂപ്പുഴ: ഫേസ്ബുക്ക് പ്രണയത്തെ തുടർന്ന് വീട് തേടിയെത്തിയ യുവാവ് പെൺകുട്ടിയുടെ മാതാവിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള വീട്ടിൽ മേരിക്കുട്ടി വർഗീസാണ് (48) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കൃത്യത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് മധുരൈ അനുപാനടി ബാബുനഗർ സ്വദേശി സതീഷി (27) നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മുംബൈയിൽ നഴ്സായി ജോലി ചെയ്യുന്ന മേരിക്കുട്ടി വർഗീസിെൻറ മകളുമായി സതീഷ് ഫേസ്ബുക്ക് വഴി അടുപ്പത്തിലായിരുന്നു. വിവാഹാഭ്യർഥന നടത്തിയപ്പോൾ യുവതി വിസമ്മതിച്ചു. ഒരു മാസത്തിലധികമായി ഫേസ്ബുക്കിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനെ തുടർന്ന് പെൺകുട്ടി വീട്ടിലുണ്ടാകുമെന്ന ധാരണയിലാണ് ഇയാൾ കുളത്തൂപ്പുഴയിൽ എത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെ കൊറിയർ കൈമാറാനാണെന്ന് സമീപവാസികളോട് പറഞ്ഞ് ഇയാൾ വീട് കെണ്ടത്തി. പെൺകുട്ടിയെ അന്വേഷിച്ച ഇയാളും മേരിക്കുട്ടിയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന്, കൈയിൽ കരുതിയ കത്തിയുപയോഗിച്ച് മേരിക്കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് തൊഴിലുറപ്പ് തൊഴിലാളികൾ ഓടിയെത്തി. മേരിക്കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച സതീഷിനെയും നാട്ടുകാർ പിടികൂടി. എൻജിനീയറിങ് ബിരുദധാരിയായ സതീഷ് മധുരയിൽനിന്ന് ഓൺലൈനിൽ ബുക്ക് ചെയ്ത ടാക്സിയിലാണ് കുളത്തൂപ്പുഴയിലെത്തിയത്. കുളത്തൂപ്പുഴ സി.ഐ സി.എൽ. സുധീറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെയും ടാക്സി ൈഡ്രവറെയും കസ്റ്റഡിയിലെടുത്തു. മേരിക്കുട്ടിയുടെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ. ഭർത്താവ് പി.കെ. വർഗീസ് വിദേശത്താണ്. മക്കൾ: ലിസ, ലിൻസ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskulathupuzha murder
News Summary - kulathupuzha murder- kerala news
Next Story