വിവാദങ്ങൾക്ക് പിന്നിൽ വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളിൽ വിറളി പിടിച്ചവർ -കെ.ടി ജലീൽ
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്കാരങ്ങളിൽ വിറളി പിടിച്ച ചിലരാണ് തനിക്കെതിരായ വി വാദങ്ങൾക്ക് പിന്നിലെന്ന് മന്ത്രി കെ.ടി ജലീൽ. പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾ സർവകലാശാലകളുടെ യശസിനെ തകർക്കുന ്നതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത ്തിൽ പറഞ്ഞു.
മാർക്ക് ദാനത്തിൽ മന്ത്രിയോ പേഴ്സണൽ സ്റ്റാഫോ ഇടപെട്ടിട്ടില്ല. തെൻറ പ്രൈവറ്റ് സെക്രട്ടറി അദാലത്തിെൻറ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് പങ്കെടുത്തത്. അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ദൃശ്യം മാത്രമാണ് പ്രതിപക്ഷ നേതാവ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. അതിെൻറ പൂർണമായ വീഡിയോ ദൃശ്യങ്ങളുണ്ട്. മാർക്ക് ദാനത്തിൽ തനിക്കോ മന്ത്രിയുടെ ഓഫീസിനോ പങ്കുണ്ടെന്നതിന് തെളിവില്ല.
പ്രൈവറ്റ് സെക്രട്ടറിയും അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറിയും മാർക്ക് നൽകാനുള്ള ഉത്തരവിൽ ഒപ്പുവെെച്ചന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാൽ അങ്ങനൊരു രേഖ കാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ യൂനിവേഴ്സിറ്റികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദാലത്തുകൾ നടത്തിവരികയാണ്. വർഷങ്ങളായി കെട്ടികിടക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ഫയലുകളാണ് അദാലത്തുകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത്. ആരോപണമുയർത്തുന്നവർക്ക് നിയമപരമായ മാർഗങ്ങളിലൂടെ മുന്നോട്ട് പോകാവുന്നതാണെന്നും കെ.ടി ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.