ആദ്യ ഹജ്ജ് വിമാനം കരിപ്പൂരിൽ നിന്നാക്കാൻ ശ്രമിക്കും –മന്ത്രി ജലീൽ
text_fieldsകൊണ്ടോട്ടി: ആദ്യ ഹജ്ജ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാക്കാൻ ശ്രമം നട ത്തുമെന്ന് മന്ത്രി കെ.ടി. ജലീൽ. കരിപ്പൂർ ഹജ്ജ് ഹൗസിൽ നറുക്കെടുപ്പ് നിർവഹിച്ചശേഷം സം സാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിനെ ഇത്തവണ ഹജ്ജ് എംബാർേക്കഷൻ പോയൻറായി തെരഞ്ഞെടുത്തിട്ടുണ്ട്. ഹജ്ജ് ഹൗസും ക്യാമ്പും ഇവിടെയാണ്. അതിനാൽ ആദ്യ ഹജ്ജ് വിമാനം കരിപ്പൂരിൽ നിന്ന് തന്നെയാകണമെന്നാണ് ആഗ്രഹം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്ര ഹജ്ജ് മന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞു. സീസണിൽ മാത്രമാണ് ഇപ്പോൾ ഹജ്ജ് ഹൗസ് പ്രവർത്തനം. മദ്റസ അധ്യാപകർക്കുള്ള ഓറിയേൻറഷൻ ക്ലാസ് ഹജ്ജ് ഹൗസിൽ തുടങ്ങാൻ ആലോചനയുണ്ട്. സിവിൽ സർവിസ് അക്കാദമി തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഉംറക്ക് പോകുന്നവർക്കും ഉപയോഗപ്പെടുത്താൻ അവസരമൊരുക്കും.
ഹജ്ജ് ഹൗസിനോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി ആറര കോടി രൂപ ചെലവിൽ പുതിയ ബ്ലോക്ക് നിർമിക്കും. ഹജ്ജ് ഹൗസ് സൗകര്യം മെച്ചപ്പെടുത്താൻ എട്ട് സെൻറ് സ്ഥലം കൂടി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പണം ഉപയോഗപ്പെടുത്തും. സംഭാവനയായി ഭൂമി ലഭിക്കുമോ എന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മുൻ ചെയർമാൻമാരായ പി.ടി.എ. റഹീം എം.എൽ.എ, െതാടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, കമ്മിറ്റി അംഗങ്ങളായ കാരാട്ട് റസാഖ് എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, കടക്കൽ അബ്ദുൽ അസീസ് മൗലവി, മുസമ്മിൽ ഹാജി, പി.കെ. അഹമ്മദ്, മുസ്ലിയാർ സജീർ, പി. അബ്ദുറഹ്മാൻ, എൽ. സുലൈഖ, മുഹമ്മദ് കാസിം കോയ, എം.എസ്. അനസ് ഹാജി എന്നിവർ സംബന്ധിച്ചു. അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ സ്വാഗതവും കോഒാഡിനേറ്റർ പി.കെ. അസ്സയിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.