Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങൾ ‘ഏണിവെച്ച്...

വിവാദങ്ങൾ ‘ഏണിവെച്ച് പിടിച്ച്’ ജലീൽ; സി.പി.എമ്മിൽ അതൃപ്തി

text_fields
bookmark_border
വിവാദങ്ങൾ ‘ഏണിവെച്ച് പിടിച്ച്’ ജലീൽ; സി.പി.എമ്മിൽ അതൃപ്തി
cancel

തിരുവനന്തപുരം: മാർക്ക്ദാനവിവാദത്തിൽ മന്ത്രി കെ.ടി. ജലീലിെൻറ അത്യാവേശനടപടി കളിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. വിവാദത്തിൽ മന്ത്രിയെ സംരക്ഷിച്ചും എന്ന ാൽ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന സൂചന മന്ത്രിക്ക് നൽകിയുമാണ് ശ നിയാഴ്ച സംസ്ഥാന സെക്രട്ടറി സി.പി.എം നിലപാട് വ്യക്തമാക്കിയത്. മുൻകാലത്ത് പല പരീക്ഷകൾക്കും നൽകിയ മോഡറേഷൻ മാത്രമാണ് എം.ജി സർവകലാശാലയിലും ഉണ്ടായതെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. മന്ത്രിയല്ല വൈസ് ചാൻസലറാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ കോടിയേരി, പ്രതിപക്ഷനേതാവിെൻറ മകനെതിരായ ജലീലിെൻറ ആക്ഷേപത്തോട് അകലം പാലിച്ചു.

സർവകലാശാലയിൽ നടന്നത് മോഡറേഷൻ നടപടിയാണെന്നും അത് വി.സിയുടെയോ പരീക്ഷ ബോർഡിെൻറയോ തീരുമാനപ്രകാരമുള്ളതാണെന്നുമുള്ള വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിന്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പെങ്കടുത്തതും മന്ത്രി നടത്തിയ പ്രസംഗവുമാണ് വിവാദമായതെന്നും വിലയിരുത്തുന്നു. വിവാദത്തിെൻറ തുടർച്ചയായുള്ള മന്ത്രിയുടെ പ്രസ്താവനയാണ് പ്രതിപക്ഷത്തിന് വിഷയം രാഷ്ട്രീയമായി വികസിപ്പിക്കാൻ ഇടനൽകിയതെന്ന വിമർശനവുമുണ്ട്. ഇതിനുപുറെമ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും സി.പി.എമ്മിന് അതൃപ്തിയുണ്ട്. തനിക്കെതിരായ ആക്ഷപത്തിന് മന്ത്രിക്ക് മറുപടി പറയാൻ അവകാശം ഉള്ളപ്പോഴും അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുന്ന വാക്കുകളാണ് വിവാദത്തെ സജീമാക്കുന്നതെന്ന അഭിപ്രായമാണ് സി.പി.എം നേതൃത്വത്തിനുള്ളത്.

ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മാർക്ക്ദാന വിവാദം അജണ്ടയാക്കുെന്നന്ന തിരിച്ചറിവിലാണ് പരസ്യപ്രചാരണത്തിെൻറ അവസാനദിവസം ജലീലിനെ സംരക്ഷിച്ച് മാർക്ക്ദാനമല്ല, മോഡറേഷനാണെന്ന് കോടിയേരി വ്യക്തമാക്കിയത്. പാർട്ടി നിലപാട് വ്യക്തമാക്കിയശേഷവും ‘ഇനിയും ചട്ടങ്ങൾ ലംഘിക്കു’മെന്ന മന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്ന് സി.പി.എം കരുതുന്നു. പ്രതിപക്ഷത്തിന് വടികൊടുത്ത ജലീൽ സി.പി.എമ്മിനെയും മുന്നണിയെയും പ്രതിരോധത്തിലാക്കി. മന്ത്രി പ്രതികരണങ്ങളിലൂടെ വിഷയം വഷളാക്കിയതിെൻറ ഫലം സ്വയം അനുഭവിക്കെട്ടയെന്ന വികാരവും സി.പി.എം നേതൃത്വത്തിലുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായുള്ള അടുപ്പമാണ് മന്ത്രി കവചമായി ഉപയോഗിക്കുന്നതെന്നും അതിന് കടിഞ്ഞാണിടണം എന്നുമുള്ള ആവശ്യം മലപ്പുറത്തെ സി.പി.എം നേതൃത്വത്തിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelmalayalam news
News Summary - kt jaleel creats controversy; cpm not happy -kerala news
Next Story