സുരക്ഷയുടെ പേരിൽ സർക്കാർ നിയമവിരുദ്ധപ്രവർത്തനം നടത്തുന്നു- കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ശബരിമലയിൽ സുരക്ഷയുടെ പേരിൽ സർക്കാർ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുെന്നന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവിരുദ്ധതയും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ് നടത്തുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം ഉറപ്പുവരുത്താൻ സർക്കാറിന് ഉദ്ദേശ്യമുണ്ട്.
അതിനാലാണ് വലിയ പൊലീസ് സുരക്ഷ ഏർപ്പെടുത്തുന്നത്. െപാലീസ് രാജ് പ്രഖ്യാപിച്ച് ശബരിമല കുരുതിക്കളമാക്കാൻ ശ്രമിച്ചാൽ അതിനെതിരെ സമാധാനപരമായ ചെറുത്തുനിൽപുണ്ടാവും. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണെങ്കിൽ അവരെ അറസ്റ്റ് ചെയ്യണം.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയെ വധിക്കുമെന്ന് കാണിച്ച് സ്പീഡ് പോസ്റ്റിൽ കത്ത് കിട്ടി. അത് ഡി.ജി.പിക്ക് കൈമാറി. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അയ്യപ്പഭക്തനായ ശിവദാസൻ െപാലീസ് അതിക്രമത്തിലാണ് മരിച്ചത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.