കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
text_fieldsപത്തനംതിട്ട/കൊട്ടാരക്കര: ശനിയാഴ്ച നിലക്കലിൽ അറസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസേത്തക്ക് റിമാൻഡ് ചെയ്തു.
സുരേന്ദ്രനെയും ഒപ്പമുണ്ടായ തുലാപ്പള്ളി സ്വദേശി മടുക്കോലിൽ സന്തോഷ് (45), ഗുരുവായൂർ സ്വദേശി രാജൻ (45) എന്നിവരെയുമാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് -ഒന്ന് റിമാൻഡ് ചെയ്തത്. ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി നിലക്കലിൽ പൊലീസ് സ്പെഷൽ ഒാഫിസർ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. െപാലീസിെൻറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ചു എന്നീ കുറ്റങ്ങളാരോപിച്ച് ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
നിലക്കലിൽനിന്ന് രാത്രി 8.30ന് ഇവരെ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ, സംഘ്പരിവാർ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.രാത്രി 10ന് പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ശാരീരികാസ്വസ്ഥത ഉണ്ടെന്ന് പറഞ്ഞ് സുരേന്ദ്രനും കൂട്ടരും സമയം നീട്ടിക്കൊണ്ടുപോയി. പിന്നീട് പുലർച്ച 3.50ന് ബലമായി പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. പൊലീസ് തന്നെ മർദിച്ചതായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.