18 വർഷങ്ങൾക്ക് ശേഷം യൂനിവേഴ്സിറ്റി കോളജിൽ കെ.എസ്.യു യൂണിറ്റ്
text_fieldsതിരുവനന്തപുരം: 18 വർഷങ്ങൾക്ക് ശേഷം യൂനിവേഴ്സിറ്റി കോളജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. സെക്രട്ടേറിയേറ ്റ് പടിക്കൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് െക.എം അഭിജിത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമര പന്തലിൽ വെച് ചാണ് യൂണിറ്റ് രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. അമൽ ചന്ദ്ര പ്രസിഡൻറും ആര്യ എസ്. നായർ വൈസ് പ്രസിഡ ൻറുമാണ്. ഏഴംഗ കമ്മറ്റിയിൽ രണ്ട് പേർ പെൺകുട്ടികളാണ്.
കോളജിൽ സമാധാനപൂർവം പ്രവർത്തനം നടത്തുമെന്നും ശക്തവും ആരോഗ്യകരവുമായ സംഘടനാ പ്രവർത്തനം കാഴ്ചവെക്കാനാണ് തീരുമാനമെന്നും കെ.എസ്.യു യൂണിറ്റ് പ്രസിഡൻറായി ചുമതലയേറ്റ അമൽ ചന്ദ്ര പറഞ്ഞു.
എസ്.എഫ്.ഐ പ്രവർത്തകനെ എസ്.എഫ്.ഐ നേതാക്കൾ കുത്തിവീഴ്ത്തിയ സംഭവത്തെ തുടർന്ന് പത്ത് ദിവസമായി അടച്ചിട്ടിരുന്ന യൂനിവേഴ്സിറ്റി കോളജ് കനത്ത സുരക്ഷാ വലയത്തിൽ ഇന്ന് തുറന്നു. തിരിച്ചറിയൽ കാർഡ് പരിശോധിച്ചശേഷമാണ് അധ്യാപകരെയും അനധ്യാപകരെയും വിദ്യാർഥികളെയും കോളജിൽ പ്രവേശിപ്പിക്കുന്നത്.
കോളജ് കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രിൻസിപ്പൽ ഡോ. സി.സി. ബാബു കഴിഞ്ഞദിവസം ചുമതലയേറ്റിരുന്നു. അക്രമസംഭവങ്ങൾക്ക് ശേഷം കോളജിൽ സർക്കാർ നിർദേശപ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഇടപെട്ട് തിരുത്തൽ നടപടികൾക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.