‘കണ്ണുരുട്ടിയാൽ മുട്ടിലിഴയാന്‍ പിണറായി ഫാന്‍സ് അസോസിയേഷനല്ല’
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് കെ.എസ്.യു പ്രസിഡൻറ് അഭിജിത്തി െൻറ മറുപടി. നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അ സോസിയേഷനല്ലെന്ന് അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. ‘ഇതുപോലെ വഴിതെറ്റിപ്പോയ ഒര ു സര്‍ക്കാറിനെ അധികാര ഭ്രഷ്ടരാക്കിയ വിദ്യാർഥി പോരാട്ടത്തിെൻറ നേരവകാശികളാണ് ഞങ്ങൾ.
ഏതെങ്കിലും രണ്ടുപേരെ പൊലീസിന് എറിഞ്ഞുകൊടുത്ത് കൈകഴുകാമെന്നാണു വിജയരാഘവനും അദ്ദേഹത്തിെൻറ പാര്‍ട്ടിയും സര്‍ക്കാറും ധരിക്കുന്നതെങ്കില്‍ തെറ്റിപ്പോയി. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാർഥികള്‍ തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോള്‍ പി.എസ്.സി ലിസ്റ്റ് അട്ടിമറിച്ചും യൂനിവേഴ്സിറ്റി പരീക്ഷകളില്‍ കൃത്രിമം കാട്ടിയും പിന്‍വാതിലിലൂടെ കൈക്കൂലി നിയമനം നടത്തിയും നിങ്ങള്‍ക്ക് ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന താക്കീതുകൂടിയാണ് ഈ സമരം. മധ്യപ്രദേശില്‍ നടന്ന വ്യാപം മോഡല്‍ പരീക്ഷാ തട്ടിപ്പാണ് ഇവിടെയും ഉണ്ടായത്.
കോഴിക്കോട് കിര്‍ത്താഡ്സില്‍ പി.എസ്.സിക്ക് വ്യാജരേഖകള്‍ നല്കി മൂന്ന് മുന്‍ എസ്.എഫ്.ഐക്കാര്‍ നിയമനം നേടിയതും പൊലീസ് നിയമന ലിസ്റ്റില്‍ അനര്‍ഹര്‍ ഒന്നാമതെത്തിയതു കണ്ടിട്ടും മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ എ.കെ.ജി സെൻററില്‍നിന്ന് ദിവസക്കൂലി വാങ്ങുന്നവരല്ല. കേരളത്തിെൻറ തെരുവുകള്‍ തോറും ആളിപ്പടരുന്ന വിദ്യാർഥി സമരം നിങ്ങള്‍ ഓമനിച്ചു വളര്‍ത്തുന്ന ക്രിമിനല്‍ സംഘത്തെ ഇല്ലാതാക്കുമെന്ന ഭീതി വിജയരാഘവനുണ്ടാവും. പിണറായി വന്നു കണ്ണുരുട്ടിയാലും ഈ പോരാട്ടം അവകാശങ്ങള്‍ നേടും വരെ തുടരുമെന്നും അഭിജിത്ത് കുറിച്ചു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.