Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല് ദിവസത്തിൽ...

നാല് ദിവസത്തിൽ കെ.എസ്.ആർ.ടി.സി വരുമാനം രണ്ടര കോടി കുറഞ്ഞു

text_fields
bookmark_border
KSRTC-240819.jpg
cancel
തൃശൂർ: നാല് ദിവസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിക്ക് രണ്ടരക്കോടിയുടെ വരുമാന നഷ്ടം. ഓ ണാവധി കഴിഞ്ഞുള്ള 16 മുതൽ 19 വരെയുള്ള കണക്കിലാണ് വൻ നഷ്ടം വിലയിരുത്തിയിരിക്കുന്നത്. ഒാണാവധി കഴിഞ്ഞതിെൻറ പിറ്റേന്ന് റെക്കോഡ് വരുമാനത്തിെൻറ നേട്ടത്തിലായിരുന്നു െക.എസ ്.ആർ.ടി.സി.

അതിന് നാല് നാൾ പിന്നിടുമ്പോഴാണ് വൻ നഷ്ടത്തിലേക്ക് തലകുത്തി വീണ കണക്കും പുറത്ത് വരുന്നത്. യാത്രക്കാരുടെ കുറവിനൊപ്പം കെ.എസ്.ആർ.ടി.സി തന്നെ വരുത്തി വെച്ച നഷ്ടവും ഇതിനൊപ്പമുണ്ട്. ഈ മാസം 16ന് 8,30,44,562 രൂപയായിരുന്നു വരുമാനം. 17ന് ഇത് 7,02,22,000 രൂപയും 18ന് 6,55,17,933ഉം 19ന് ഇത് 5,82,21,523 ഉം ആയി കുറഞ്ഞു. പ്രതിദിന വരുമാനം ആറ് കോടിയെങ്കിലും ശരാശരിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

സമീപകാലത്ത് ഇത്രയും ഭീമമായ വരുമാനക്കുറവ് നേരിട്ടിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ തന്നെ പറയുന്നു. ഓണാവധിക്ക് പിറ്റേന്ന് പ്രതിദിന വരുമാനത്തിൽ വൻ നേട്ടമുണ്ടാക്കിയതായിരുന്നു 16ലെ സർവിസ്. 2018ലാണ് അതിന് മുമ്പ് എട്ട് കോടിയെന്ന പ്രതിദിന വരുമാനം മുമ്പ് കെ.എസ്.ആർ.ടി.സി സ്വന്തമാക്കിയത്. അവിടെ നിന്നാണ് വരുമാന നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഓണാവധിക്ക് ശേഷം യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടെന്നാണ് വരുമാന കുറവിന് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.

ഇത് വാദത്തിനെടുത്താൽ കൂടി വ്യാഴാഴ്ച ഇന്ധനമില്ലാത്തതിനെ തുടർന്ന് ട്രിപ്പുകൾ റദ്ദാക്കിയതിലൂടെയുണ്ടായ നഷ്ടത്തിന് ഉത്തരവാദി കെ.എസ്.ആർ.ടി.സി തന്നെയാവും. ബുധനാഴ്ച രാത്രിയോടെ തന്നെ പല സർവിസുകളും പരിമിതപ്പെടുത്തിയിട്ടും വ്യാഴാഴ്ച വൈകുന്നേരം വരെയുള്ള പൂർണ സർവിസുകളാണ് നിലച്ചത്. തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ ഡിപ്പോകളിൽ ബസുകൾ യാത്ര തുടരാനാവാതെ പിടിച്ചിട്ടത് ശരാശരി വരുമാനത്തിലെത്താൻ കഴിയാത്ത വിധം നഷ്ടത്തിനും കാരണമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC
Next Story