കെ.എസ്.ആർ.ടി സി 144 പേരെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: അഞ്ചുവർഷത്തിലധികമായി ജോലിക്ക് ഹാജരാകാത്ത 144 പേരെ കെ.എസ്.ആർ.ടി സിയിൽനിന്ന് പിരിച്ചുവിട്ടു. ഇവരിൽ കണ്ടക്ടർമാരും ഡ്രൈവർമാരും മെക്കാനിക്കൽ ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ 27ന് 450 ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 144 പേരെ കൂടി പുറത്താക്കിയത്.
ദീർഘകാലമായി അവധിയിൽ തുടരുന്നവർക്കെതിരെ പുറത്താക്കാനുള്ള നടപടി രാജമാണിക്യം എം.ഡിയായിരിക്കെയാണ് ആരംഭിച്ചത്. ടോമിൻ തച്ചങ്കരി എം.ഡിയായതോടെ നടപടികൾ വേഗത്തിലാക്കി. തുടർന്ന് ദീർഘകാലമായി ജോലിക്കു ഹാജരാകാത്തവരുടെ കണക്കെടുത്തിരുന്നു. നോട്ടീസ് നൽകിയ ശേഷം പിരിച്ചുവിടലിനും അധികം താമസമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
