കെ.എസ്.ആർ.ടി.സി കൺസഷൻ: വിദ്യാർഥികളിൽനിന്ന് 100 രൂപ വാങ്ങാൻ നിർദേശം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര അനുവദിച്ച വിദ്യാർഥികളിൽനിന്ന് പ്രോസസിങ് ചാർജ് എന്ന പേരിൽ പണമീടാക്കാൻ മാനേജ്മെൻറ് തീരുമാനം. ഇനി മുതൽ എല്ലാ അധ്യയനവർഷങ്ങളിലും കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഒാരോ വിദ്യാർഥിയിൽനിന്നും 100 രൂപ വീതം ഇൗടാക്കണമെന്നാണ് യൂനിറ്റ് അധികാരികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഇൗ വർഷം കാർഡ് വാങ്ങിേപ്പായവർ അവ പുതുക്കാനെത്തുേമ്പാൾ തുക ഇൗടാക്കണം. ഇൗ പ്രോസസിങ് ചാർജ് എന്തിനാണ് എന്നത് സംബന്ധിച്ച് സർക്കുലറിൽ വിശദീകരണമില്ല. മുൻ വർഷങ്ങളിൽ രണ്ടുരൂപ നൽകിയിരുന്ന കൺസഷൻ കാർഡിന് ഇത്തവണ മുതൽ സ്റ്റേഷനറി ചാർജ് എന്ന പേരിൽ 10 രൂപ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പ്രൊസസിങ് ചാർജായി 100 രൂപ വാങ്ങുന്നത്. നിലവിൽ നല്ലൊരു ശതമാനം വിദ്യാർഥികളും കാർഡ് കൈപ്പറ്റിയതിനാൽ വലിയ പ്രതിഷേധമുയർന്നിട്ടില്ല.
വിദ്യാര്‍ഥികള്‍ സൗജന്യയാത്ര നടത്തുന്നതാണ് കെ.എസ്.ആർ.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയും സൗജന്യയാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഗതാഗതവകുപ്പ് സെക്രട്ടറിക്ക് എം.ഡി നേരത്തേ കത്തയച്ചിരുന്നു.
പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുന്നതെന്നും കടക്കെണിയിലായ സ്ഥാപനത്തിന് ഇത് താങ്ങാവുന്നതല്ലെന്നും എം.ഡി എം.ജി. രാജമാണിക്യം സര്‍ക്കാറിന് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. 2015 ഫെബ്രുവരിയിലാണ് വിദ്യാർഥികള്‍ക്ക് സൗജന്യ യാത്രാപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ ബാഹുല്യം മൂലം കെ.എസ്.ആർ.ടി.സി ബസുകളിൽ ഒന്നരലക്ഷം യാത്രക്കാര്‍ കുറഞ്ഞെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.