മകരവിളക്കിന് കൂടുതൽ ബസുകൾക്കായി കെ.എസ്.ആർ.ടി.സി നെട്ടോട്ടത്തിൽ
text_fieldsകോട്ടയം: മകരവിളക്കിനു നടതുറക്കുേമ്പാൾ ശബരിമല സ്പെഷൽ സർവിസിനു പുതിയ ബസുകളൊന്നും ഇല്ലാെത കെ.എസ്.ആർ.ടി.സി. മണ്ഡലകാലത്ത് വിവിധ ഡിപ്പോകളിൽനിന്ന് പമ്പക്കും എരുമേലിക്കും സർവിസ് നടത്തിയ ബസുകളിൽ പലതും അറ്റകുറ്റപ്പണിക്ക് മാറ്റിയതോടെ മകരവിളക്ക് സമയത്ത് കുറഞ്ഞത് 600-700 ബസുകളെങ്കിലും വേണമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ ആവശ്യം. എന്നാൽ, പുതിയ ബസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ നിലവിൽ നിരത്തിലുള്ള ബസുകളിൽ ഏറ്റവും യോഗ്യമായവ സ്പെഷൽ സർവിസിനു തയാറാക്കാനാണ് ഉന്നതതല നിർദേശം. ബസുകളുടെ അറ്റകുറ്റപ്പണി എത്രയും േവഗം പൂർത്തിയാക്കാനും ചീഫ് ഓഫിസ് യൂനിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. ദീർഘദൂര സർവിസ് നടത്തുന്ന സൂപ്പർഫാസ്റ്റടക്കം ബസുകൾ സ്പെഷൽ സർവിസിനായി പിടിക്കാനാണ് തീരുമാനം. ഇത് സംസ്ഥാനത്ത് വൻയാത്രക്ലേശം സൃഷ്ടിക്കും.
ടയർ-സ്പെയർപാർട്സ് ക്ഷാമം അറ്റകുറ്റപ്പണി വൈകിപ്പിക്കുമെന്നാണ് ഡിപ്പോ എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ സ്പെയർ പാർട്സ്-ടയർ ക്ഷാമം സർവിസുകളെ ബാധിക്കുന്നുണ്ട്. ദീർഘദൂര സർവിസുകൾപോലും മുടങ്ങുന്ന സാഹചര്യമാണുള്ളത്. നിലക്കൽ-പമ്പ ചെയിൻ സർവിസ് ബസുകളും അറ്റുകുറ്റപ്പണിക്ക് മാറ്റുന്നുണ്ട്. പ്രേത്യകിച്ച് എ.സി-നോൺ എ.സി ലോേഫ്ലാർ ബസുകളും ഇലക്ട്രിക് ബസുകളും. ഭൂരിപക്ഷം ഇലക്ട്രിക്-എ.സി ബസുകൾ തകരാറിലാണ്.
ഇക്കുറി നിലക്കൽ-പമ്പ സർവിസ് കെ.എസ്.ആർ.ടി.സിക്ക് ചാകരയായിരുന്നു.15 കോടിയോളമാണ് വരുമാനം.135 ബസുകളാണ് ഇവിടെ സർവിസിനിറക്കിയത്. മണ്ഡലകാലത്തുണ്ടായ തീർഥാടക തിരക്ക് കെ.എസ്.ആർ.ടി.സി അധികൃതരെപ്പോലും ഞെട്ടിച്ച സാഹചര്യത്തിലാണ് മകരവിളക്കിനു കൂടുതൽ ബസുകൾക്കായി ഇപ്പോൾതന്നെ നീക്കങ്ങൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.