കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സമരത്തിനിടെ കുഴഞ്ഞുവീണയാത്രക്കാരന് മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (6 4) ആണ് മരിച്ചത്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്ന ു. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെ.എസ്. ആര്.ടി.സി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടര്‍ന്നുണ്ടായ മിന്നല്‍ പണിമുടക്കില്‍ നഗരം നിശ്ചലാ വസ്ഥയിലെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക് ക് പിന്വലിക്കുയുമായിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന കാരണത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശ കമീഷന് കെ. എസ്.ആര്.ടി.സിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അഞ്ചുമണിക്കൂറോളം ജനം ബന്ദിയായിട്ടും സർക്കാർ ഇടപെട്ടില്ല
തിരുവനന്തപുരം: സ്വകാര്യ ബസിെൻറ സമയത്തെച്ചൊല്ലി പൊലീസുമായി തർക്കത്തിൽ ഡി.ടി.ഒ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് പരിധിവിട്ടു. ബസുകൾ നടുറോഡിൽ നിർത്തിയിട്ടുള്ള സമരം യാത്രക്കാരെ പെരുവഴിയിലാക്കി. ആരോട് പറയണമെന്നറിയാത്ത സ്ഥിതിയിലായിരുന്നു യാത്രക്കാർ.
രാവിലെ പത്തരയോടെ കിഴക്കേകോട്ടയിൽ ആറ്റുകാലിലേക്കുള്ള ബസ്സ്റ്റാൻഡ് ഭാഗത്ത് ആരംഭിച്ച പ്രതിഷേധമാണ് റോഡ് കൈയേറ്റമായും തടയലായും വഴിമാറിയത്. ബസുകൾ റോഡിൽ നിർത്തിയിട്ട് ജീവനക്കാർ സമരത്തിന് പോയതോടെ ഗതാഗതം സ്തംഭിച്ചു. മിനിറ്റുകൾക്കുള്ളിൽ കിഴക്കേകോട്ടയിലും തമ്പാനൂർ ബസ്സ്റ്റാൻഡിലും ബസുകൾ നിറഞ്ഞു. പിന്നെ തിരക്കേറിയ റോഡിലേക്കും.
പലയിടങ്ങളിലും റോഡിൽ മൂന്ന് നിരയായാണ് ബസ് നിർത്തിയിട്ടത്. ചിലസ്ഥലങ്ങളിൽ റോഡിന് കുറുകെയും നെടുകയും ബസ് നിരന്നു. ബസുകൾക്ക് ഇടയിൽപെട്ട മറ്റ് സ്വകാര്യ വാഹനങ്ങളും മുന്നോേട്ടാ പിന്നോേട്ടാ പോകാനാകാതെ മണിക്കൂറുകളോളം കുടുങ്ങി. ഇന്ധനം തീർന്ന് റോഡിൽ വാഹനം നിലച്ചവരും ഏറെ. കുട്ടികളടക്കം വാഹനത്തിനുള്ളിൽ നരകിക്കുന്നതിനും തലസ്ഥാനം സാക്ഷിയായി.
മറ്റ് ഡിപ്പോയിൽനിന്ന് വന്ന ബസുകളുടെ മടക്കയാത്രയും തടസ്സപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി വിദൂരങ്ങളിലേക്ക് പോകേണ്ടവരടക്കം അക്ഷരാർഥത്തിൽ കുടുങ്ങുകയായിരുന്നു. വിദ്യാർഥികളും രോഗികളും വയോജനങ്ങളുമെല്ലാം കൊടുംചൂടിൽ റോഡിൽ ബന്ദിയായി. പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥികളും വീട്ടിൽ പോകാനാകാതെ കുരുങ്ങി.
സ്ഥതിഗതികൾ രൂക്ഷമായി തുടരുേമ്പാഴും തലസ്ഥാനത്ത് മന്ത്രിമാരും എം.എൽ.എമാരുമെല്ലാമുണ്ടായിട്ടും ആരും പ്രശ്നം പരിഹരിക്കാൻ തയാറായില്ല. പൊലീസും കെ.എസ്.ആർ.ടിസി അധികൃതരും നിഷ്ക്രിയരായി. ദീര്‍ഘദൂര ബസുകള്‍ക്ക് ടിക്കറ്റ് റിസർവ് ചെയ്ത് എത്തിയവരും കുടുങ്ങി. മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ബസുകളിലെ യാത്രക്കാര്‍ക്ക് പകുതിവഴിക്ക് യാത്ര മുടങ്ങി. ബസ് സമരം കാരണം റോഡ് തടസ്സപ്പെട്ടിടത്തേക്ക് ഓട്ടോക്കാരും എത്താന്‍ തയാറായില്ല. ഇതോടെ ബാഗുകളും മറ്റുമായി അരക്കിലോമീറ്ററോളം നടക്കേണ്ടിവന്നു.
സമരം ശക്തമാകുന്നതിനിടെ യാത്രക്കാരും കെ.എസ്.ആര്.ടി.സി ജീവനക്കാരും തമ്മില്‍ വാക്കേറ്റം ശക്തമായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. റെയില്‍വേ സ്റ്റേഷനിലെത്തിയ ദീര്‍ഘദൂര യാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. വാഹനങ്ങൾക്കൊന്നും പ്രധാന കവാടത്തിലേക്ക് കടക്കാൻ പറ്റിയില്ല. കരമന ഭാഗത്ത് നിന്നുവന്ന ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതോടെ തമിഴ്നാട് ബസുകളും പാതിവഴിയിൽ നിശ്ചലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.