Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിൽ...

കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പൂർണം 

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പൂർണം 
cancel

തിരുവനന്തപുരം: മാനേജ്മെൻറിെൻറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.ആർ.ടി.സി സംയുക്ത സമരസമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ സൂചനപണിമുടക്ക് പൂർണം. ഷെഡ്യൂളുകളൊന്നും ഓപറേറ്റ് ചെയ്തില്ല. സി.എം.ഡിയുടെ ആസ്ഥാന മന്ദിരമായ ട്രാൻസ്പോർട്ട് ഭവനിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 86പേർ മാത്രമാണ് ഹാജരായത്. വിവിധ ഡിപ്പോകളിലായി 5985 ജീവനക്കാര്‍ ജോലിക്ക് എത്തി -27.40 ശതമാനം. 17,220 സ്ഥിരംജീവനക്കാരില്‍ 3910 പേരും 4621താൽക്കാലിക ജീവനക്കാരില്‍ 2075പേരും ഹാജർ രേഖപ്പെടുത്തി. 489 പേര്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. 

ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും താൽക്കാലിക ജീവനക്കാരിൽ പകുതിയിലേറെപേരും ജോലിക്കെത്തിയില്ല. അതേസമയം, ബി.എം.എസ് പണി മുടക്കിൽനിന്ന് വിട്ടുനിന്നു. തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങൾ തകർക്കാൻ ഒരു ശക്തിക്കുമാവില്ലെന്ന് പ്രഖ്യാപിച്ച പണിമുടക്കാണ് കെ.എസ്.ആർ.ടി.സിയിൽ നടന്നതെന്ന് േട്രഡ് യൂനിയൻ സംയുക്ത സമരസമിതി വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

രാവിലെ പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരം സിറ്റി ഡിപ്പോയിൽനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. സമരസമിതി നേതാക്കളായ സി.കെ. ഹരികൃഷ്ണൻ, ആർ. ശശിധരൻ, എം.ജി. രാഹുൽ, ആർ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.   


     
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc strikemalayalam news
News Summary - KSRTC Strike Completed-Kerala News
Next Story