കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടെ അസുഖമെങ്കിൽ ആദ്യം നിർബന്ധ അഡ്മിറ്റ്, പിന്നെ ലീവ്
text_fieldsതിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പനിയെന്ന് പറഞ്ഞ് കെ.എസ്.ആർ.ടി.സിയിൽ ഇനി ലീവെടുപ് പ് നടപ്പില്ല. രോഗം കാരണം ഡ്യൂട്ടി ഒഴിവാക്കുന്നവരെ നിർബന്ധമായും സമീപത്തെ ആശുപത്രി യിൽ അഡ്മിറ്റ് ചെയ്യണമെന്നാണ് ഡിപ്പോകൾക്കുള്ള പുതിയ നിർദേശം.
സാധ്യമെങ്കിൽ ജീവനക്കാരനെ ബന്ധുക്കളെ ഏൽപിക്കണമെന്നും സർക്കുലറിൽ നിഷ്കർഷിക്കുന്നു. നിസ്സാര കാരണങ്ങളിൽ ജീവനക്കാർ ലീവെടുക്കുന്നത് മൂലം സർവിസുകൾ മുടങ്ങുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് വ്യവസ്ഥകൾ കർശനമാക്കിയത്. ടിക്കറ്റ് മെഷീനുകൾ കേടാകുേമ്പാൾ പഴയ റാക്കെടുക്കാൻ മടിച്ചുവരെ മെഡിക്കൽ ലീവെടുക്കുന്ന സംഭവങ്ങൾ കെ.എസ്.ആർ.ടി.സിയിലുണ്ട്. അസുഖം മൂലമുള്ള അവധികൾക്ക് ശേഷം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ ഇനി ജോലിയിൽ തിരികെ പ്രവേശിപ്പിക്കൂ.
ഇതോടൊപ്പം ജീവനക്കാരുടെ പെരുമാറ്റവും ഇടപെടലും മാന്യമാകണമെന്നും മറ്റൊരു സർക്കുലറിൽ നിർദേശിച്ചു. ജീവനക്കാരും ഒാഫിസർമാരും തമ്മിലുള്ള ആശയവിനിമയം സഭ്യമായിരിക്കണം. നിയമനാധികാരിയുടെയോ ശിക്ഷണാധികാരിയുടെയോ അനുമതിയില്ലാതെ ഒാഫിസർമാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.