Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിക്ക്...

കെ.എസ്.ആർ.ടി.സിക്ക് ഭരണപക്ഷ വിമർശനം; രോഷം കൊണ്ടിട്ട് കാര്യമില്ലെന്ന് മന്ത്രി

text_fields
bookmark_border
KSRTC-240819.jpg
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സർവിസ് വെട്ടിക്കുറക്കലിനെതിരെ വിമർശനമുയ ർത്തി ഭരണപക്ഷാംഗങ്ങൾ. മന്ത്രിയുടെ മറുപടിയിൽ ശക്തിപോരെന്നും ബസുകൾ വെട്ടിക്കുറ ക്കൽ ചെറിയ കാര്യമല്ലെന്നും എം. സ്വരാജ്. സർവിസുകൾ വെട്ടിക്കുറച്ചല്ല സാമ്പത്തികപ്ര തിസന്ധി പരിഹരിക്കേണ്ടതെന്ന് മാത്യു ടി. തോമസ്. ഉദ്യോഗസ്ഥർ പറയുന്നതാണ് മന്ത്രി കേൾ ക്കുന്നതെന്നും ജനപ്രതിനിധികളെ കേൾ ക്കുന്നില്ലെന്നും ചിറ്റയം ഗോപകുമാർ. വിമർശനങ ്ങൾ കത്തിക്കയറിയതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാതെ രോഷം പ്രകടിപ്പിക്കുന്നതിൽ കാര്യമില്ലെന്നായി മന്ത്രി എ.കെ. ശശീന്ദ്രൻ. നിയമസഭയിൽ ചോദ്യോത്തരവേളയാണ് ചൂടേറിയ രംഗങ്ങൾക്ക് വേദിയായത്.

എൻ. ഷംസുദ്ദീെൻറ ചോദ്യത്തിന് മറുപടിയായി ‘സർവിസ് വെട്ടിച്ചുരുക്കുന്നത് വസ്തുത’യാണെന്നും പലവിധ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും എ.കെ. ശശീന്ദ്രൻ മറുപടി പറഞ്ഞയുടനെയാണ് ‘മന്ത്രിയുടെ മറുപടിക്ക് ശക്തിയില്ലെ’ന്ന വിമർശനമുന്നയിച്ച് സ്വരാജ് എഴുന്നേറ്റത്. കലക്ഷനും യാത്രക്കാരുമുള്ള സർവിസുകൾ റദ്ദാക്കുന്നത് ചെറിയകാര്യമില്ല.

റദ്ദാക്കലുകൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിൽ ‘കുറച്ചുകൂടി ഗൗരവമുള്ള സമീപനം സ്വീകരിക്കണ’ മെന്ന പ്രസ്താവന നടത്തിയ സ്വരാജ് പിന്നീട് ചോദ്യോത്തരവേളയുടെ കീഴ്വഴക്കം പരിഗണിച്ച് ‘ഗൗരവമുള്ള സമീപനം സ്വീകരിക്കുമോ’ എന്ന് തിരുത്തി. ശക്തി കാേട്ടണ്ട സ്ഥലത്ത് ശക്തി കാണിച്ചാൽ മതിയെന്നായിരുന്നു ശശീന്ദ്രെൻറ മറുപടി. 2800 ഡ്രൈവർമാരെ പിരിച്ചുവിട്ടത് മന്ത്രിക്ക് ശക്തി പോരാഞ്ഞിട്ടല്ല, കോടതി പറഞ്ഞിട്ടാണ്. നിയമക്കുരുക്കിൽ കിടക്കുന്ന കാര്യങ്ങളിൽ ശക്തി പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

നഷ്ടം സർവിസ് വെട്ടിക്കുറച്ചല്ല പരിഹരിക്കേണ്ടതെന്ന് മാത്യു ടി. തോമസ് പറഞ്ഞു. മുമ്പ് എം.എൽ.എമാർ ഡിപ്പോതല മീറ്റിങ്ങുകളിൽ പെങ്കടുത്തിരുെന്നന്നും ഇതിന് ഉത്തരവിറങ്ങിയിരുെന്നന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ പല എം.എൽ.എമാർക്കും ഇൗ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പറഞ്ഞതോടെ കോവൂർ കുഞ്ഞുമോൻ വിമർശനവുമായി എഴുന്നേറ്റു. ‘ഞാനൊന്ന് പറയെട്ട’ എന്ന് മന്ത്രി ആവർത്തിച്ചിട്ടും വിമർശനം ശക്തമായി.

ഇതോടെയാണ് രോഷം കൊണ്ടിട്ട് കാര്യമിെല്ലന്ന മന്ത്രിയുടെ പ്രതികരണം. അടൂർ, പന്തളം ഡിപ്പോകളിൽനിന്നുള്ള സർവിസ് വെട്ടിക്കുറച്ചത് കലക്ഷൻ കുറഞ്ഞത് മൂലമാണെന്ന പരാമർശത്തിനെതിരെ ചിറ്റയം ഗോപകുമാറും രംഗത്തെത്തി. മൂന്ന് മാസത്തെ കലക്ഷൻ ലിസ്റ്റ് കിട്ടിയിരുെന്നന്നും കലക്ഷൻ കുറഞ്ഞിട്ട് ഡി.ടി.ഒയെയും എ.ടി.ഒയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വാക്പോരിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയതോടെ സ്പീക്കർ ഇടപെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - ksrtc service cut issue in assembly -kerala news
Next Story