Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി പരിഷ്കാരങ്ങൾ പുനഃപരിശോധിക്കാൻ നിർദേശം

text_fields
bookmark_border
ksrtc3
cancel

കോട്ടയം: ദീർഘദൂര സൂപ്പർഫാസ്റ്റ് സർവിസുകൾ ചെയിൻ സർവിസാക്കിയതടക്കം അടുത്തി ടെ കെ.എസ്.ആർ.ടി.സി നടപ്പാക്കിയ പരിഷ്കാരങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കാൻ സർക്കാർ നിർദേശം. സർവിസ് വ്യാപകമായി വെട്ടിക്കുറക്കുകയും ദീർഘദൂര സർവിസുകൾ മുന ്നറിയിപ്പില്ലാതെ നിർത്തുകയും സൂപ്പർ ഫാസ്റ്റ് സർവിസുകൾ ചെയിൻ സർവിസാക്കുകയും ച െയ്തതിനെതിരെ ഭരണകക്ഷി എം.എൽ.എമാരടക്കം നിയമസഭയിൽ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.

കോർപറേഷെൻറ പ്രവർത്തനം ലാഭകരമാക്കാനും ചെലവ് നിയന്ത്രിക്കാനുമാണ് പരിഷ്കാരമെങ്കിലും ജനങ്ങൾക്ക് ഇരുട്ടടിയായെന്നാണ് ആക്ഷേപം. പരിഷ്കാരം മൂലം ഗ്രാമപ്രദേശങ്ങളിൽ യാത്രക്ലേശം അതിരൂക്ഷമാണ്. ദീർഘദൂര സർവിസുകൾ നിർത്തലാക്കിയതും സൂപ്പർ ഫാസ്റ്റുകൾ ചെയിൻ സർവിസാക്കിയതും കാരണം സംസ്ഥാന-ദേശീയ പാതകളിലും ജനം വലയുകയാണ്. തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടുകളിലാണ് സൂപ്പർ ഫാസ്റ്റ് ബസുകൾ ചെയിനാക്കിയത്.

15 മിനിറ്റ് ഇടവിട്ട് ബസുണ്ടെങ്കിലും തിരക്കനുസരിച്ച് സർവിസ് ക്രമീകരിച്ചത് യാത്രക്കാരെ വലക്കുകയാണ്. ദേശസാത്കൃത റൂട്ടുകളിലടക്കം ബസ് കൃത്യമായി ഓടുന്നുണ്ടെങ്കിലും പലതും യാത്രക്കാർക്ക് പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. കലക്ഷനും കുറഞ്ഞു. പ്രധാന റൂട്ടുകളിേലക്ക് മാത്രം ഇത്തരം സർവിസ് മാറ്റിയതോടെ പലയിടത്തും ബസ് ഇല്ലാത്ത സ്ഥിതിയാണ്. വരുമാനം കാര്യമായി ഇടിഞ്ഞതായി കോർപറേഷൻ അധികൃതരും സമ്മതിക്കുന്നു.

പുതിയ ബസ് നിരത്തിലിറക്കാത്ത സാഹചര്യത്തിൽ തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുമായി ഉണ്ടാക്കിയ അന്തർസംസ്ഥാന സർവിസ് കരാറും പ്രതിസന്ധിയിലാണ്. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട് ഡിപ്പോകൾക്കാണ് പുതിയ പെർമിറ്റ് അനുവദിച്ചത്. എന്നാൽ, പുതിയ പെർമിറ്റുകളിൽ ഒാടാൻ ബസില്ലാത്ത സ്ഥിതിയാണ്.

കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ പുതിയ റൂട്ടുകളിലടക്കം കെ.എസ്.ആർ.ടി.സി ബസ് ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ വ്യാപകമായി നിരത്തിൽനിന്ന് പിൻവാങ്ങിയിരുന്നു. കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിക്കുറച്ചതോടെ പലയിടത്തും യാത്രക്കാർ കടുത്ത ദുരിതത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKSRTC Reforms
News Summary - KSRTC Reforms -Kerala News
Next Story