Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി പെൻഷൻ: 50 ശതമാനം സർക്കാർ വിഹിതം ഇല്ലാതാകുന്നു, ആഗസ്റ്റ് മുതൽ വീണ്ടും അവ്യക്തത 

text_fields
bookmark_border
കെ.എസ്.ആർ.ടി.സി പെൻഷൻ: 50 ശതമാനം സർക്കാർ വിഹിതം ഇല്ലാതാകുന്നു, ആഗസ്റ്റ് മുതൽ വീണ്ടും അവ്യക്തത 
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കുടിശ്ശികയടക്കം െപൻഷൻ വിതരണത്തിന് സർക്കാർ താൽക്കാലിക ക്രമീകരണമൊരുക്കിയെങ്കിലും ഫലത്തിൽ മുൻ സർക്കാർ തുടങ്ങിവെച്ച പെൻഷനിലെ 50 ശതമാനം സർക്കാർ പങ്കാളിത്തം കൂടി എന്നെക്കേക്കുമായി അവസാനിക്കുകയാണ്. പെൻഷൻ വിതരണത്തിന് ആറ് മാസക്കാലത്തേക്കുള്ള പദ്ധതികൾ മാത്രമാണ് സഹകരണവകുപ്പുമായി ധാരണയിലെത്തിയിട്ടുള്ളത്. അതുതന്നെ ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പൊതുവായി അനുവദിച്ച 1000 കോടിയിൽനിന്നാണ് കൊടുക്കുക. കുടിശ്ശികയും ആറുമാസത്തെ പെൻഷനും കൊടുക്കാൻ തന്നെ 1000 കോടിയിൽ 605 കോടിയും െചലവഴിയും. ആറ് മാസം കഴിയുേമ്പാൾ പെൻഷൻ ആര് നൽകുമെന്നതിലടക്കം അനിശ്ചിതത്വം നിലനിൽക്കുേമ്പാഴാണ് എങ്ങും തൊടാത്ത പരിഹാരം. 

ആഗസ്റ്റോടെ പെൻഷൻ ബാധ്യത പൂർണമായും കെ.എസ്.ആർ.ടി.സിയുടെ ചുമലിലാകുമെന്ന് ഏതാണ്ട് ഇതോടെ ഉറപ്പായി. പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ആറ് മാസത്തിനകം ശമ്പളവും പെൻഷനും കൊടുക്കാൻ കെ.എസ്.ആർ.ടി.സി സ്വയം പര്യാപ്തമാകുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. അതേസമയം ഡ്യൂട്ടിയും സർവിസുകളും പുനഃക്രമീകരിച്ചുള്ള പ്രാഥമിക പുനരുദ്ധാരണ നടപടികൾ നടപ്പാക്കി മാസങ്ങൾ പിന്നിട്ടും പ്രതിമാസമുള്ള  100 കോടിയുടെ നഷ്ടം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല. ഇൗ സാഹചര്യത്തിൽ സ്ഥാപനം സ്വയം പര്യാപ്തതയിലെത്താൻ അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് ട്രേഡ് യൂനിയനുകളും തൊഴിലാളികളും പറയുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പെൻഷൻ വിതരണം അവതാളത്തിലായി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ 2014 ഡിസംബർ 22 നാണ് പെൻഷൻ വിതരണത്തിൽ 50 ശതമാനം സർക്കാർ വിഹിതമായി നൽകാൻ തീരുമാനിച്ചത്. ഇത് കെ.എസ്.ആർ.ടി.സിക്ക് വലിയ ആശ്വാസവുമായിരുന്നു. 

തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാറിെൻറ 2017-18 ലെ ബജറ്റിലും ‘കെ.എസ്.ആർ.ടി.സിയുടെ പെൻഷെൻറ 50 ശതമാനം സർക്കാർ ഗ്രാൻറായി നൽകും..’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു (പേജ് നമ്പർ: 80). എന്നാൽ, ഇത്തവണത്തെ ബജറ്റിൽ 50 ശതമാനം വിഹിതത്തിെൻറ കാര്യം ധനമന്ത്രി പൂർണമായും വിഴുങ്ങി. പകരം കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുവദിച്ച തുകയിൽ നിന്നുതന്നെ പെൻഷൻ കൊടുക്കാൻ സഹകരണവകുപ്പുമായി ചേർന്ന് പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് 1000 കോടിയും പുറമേ 50 ശതമാനം പെൻഷൻ വിഹിതവും ബജറ്റ് തന്നെ ഉറപ്പുനൽകിയ സാഹചര്യത്തിലാണിത്. 

1984 ലാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ സംവിധാനം തുടങ്ങുന്നത്. 1984-85 വർഷം 3.48 ലക്ഷം രൂപയാണ് പെൻഷനായി ആകെ വിനിയോഗിച്ചത്. 2000ത്തിൽ പ്രതിവർഷം പെൻഷൻ ബാധ്യത 112.88 കോടിയും 2016-17ൽ ഇത് 720 കോടിയുമായി വളർന്നു. 1984 മുതൽ ഇതുവരെ 4591 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷനായി ആകെ ചെലവഴിച്ചിട്ടുള്ളത്. 

2000 മുതൽ പെൻഷന് ചെലവഴിച്ച തുക (കോടിയിൽ)
വർഷം                          തുക
2000-2001                    112.88
2001-2002                    115.89
2002-2003                    135.66
2003-2004                    163.34
2004-2005                    162.00
2005-2006                    172.00
2006-2007                    226.50
2007-2008                    238.00
2008-2009                    253.15
2009-2010                    263.70
2010-2011                    254.99
2011-2012                    315.90
2012-2013                    564.86
2013-2014                    386.25
2014-2015                    526.74
2015-2016                    580.82 
2016-2017                    720.00
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc pensionmalayalam news
News Summary - KSRTC Pension - Kerala News
Next Story