Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മിന്നൽ’...

‘മിന്നൽ’ സർവിസുമായി വീണ്ടും കെ.എസ്.ആർ.ടി.സി

text_fields
bookmark_border
‘മിന്നൽ’ സർവിസുമായി വീണ്ടും കെ.എസ്.ആർ.ടി.സി
cancel

കോട്ടയം: െട്രയിൻ യാത്രക്കാരെ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി പുതിയ സൂപ്പർ ഡീലക്സ് ‘മിന്നൽ’ സർവിസടക്കം രണ്ടുമാസത്തിനകം പുതിയ 205 സർവിസ് ആരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം^കണ്ണൂർ റൂട്ടിൽ മുമ്പ് സർവിസ് നടത്തിയിരുന്ന ലൈറ്റ്നിങ് എക്സ്പ്രസ് മികച്ച യാത്രസുഖം ഉറപ്പുവരുത്തി മിന്നൽ എന്ന പേരിലാകും സർവിസ് തുടങ്ങുക. ഇതിന് 30 ബസ് നിരത്തിലിറക്കും.

മികച്ച കലക്ഷനുള്ള എൽ.എസ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവിസുകളും മിന്നൽ സർവിസാക്കി മാറ്റും. പോയൻറ് ടു പോയൻറ് സർവിസുകളും തുടങ്ങും. പഴയ എക്സ്പ്രസ് സർവിസുകൾ പുനരാരംഭിക്കുന്നതടക്കം ദീർഘ^ഹ്രസ്വദൂര റൂട്ടുകളിൽ ഏറ്റവും മികച്ചതും വേഗതയേറിയതുമായ പുതിയ സർവിസുകൾക്കും കെ.എസ്.ആർ.ടി.സിയുടെ  ഉന്നതതല യോഗം രൂപംനൽകി. ഇതിന് പുതിയ 170 ബസും തയാറാക്കിക്കഴിഞ്ഞു. 

തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-മൂവാറ്റുപുഴ സെക്ടറുകളിലാവും മിന്നൽ സർവിസ് ആരംഭിക്കുക. ട്രെയിനുകൾ എത്തുന്ന സമയത്തിനൊപ്പം ലക്ഷ്യസ്ഥാനത്ത് യാത്രക്കാരെ എത്തിക്കുകയാവും പുതിയ സർവിസിെൻറ ലക്ഷ്യമെന്ന് കെ.എസ്.ആർ.ടി.സി ഒാപറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ മൂവാറ്റുപുഴ-തിരുവനന്തപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ റണ്ണിങ് ടൈം ആറുമണിക്കൂറാണ്. ഇത് നാലുമണിക്കൂറായി ചുരുക്കും.

ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചറായി ഒാടുന്ന ബസുകൾ സൂപ്പർ ഫാസ്റ്റുകളാക്കും. മുമ്പുണ്ടായിരുന്ന എക്സ്പ്രസ് സർവിസുകൾ സൂപ്പർ ഫാസ്റ്റുകളാക്കിയത് വീണ്ടും എക്സ്പ്രസ് ആക്കും. തിരുവനന്തപുരം-പഴനി, തിരുവനന്തപുരം-കോഴിക്കോട്, പാലക്കാട്, കണ്ണൂർ-കോതമംഗലം, മൂവാറ്റുപുഴ-മധുര സർവിസുകളെല്ലാം വീണ്ടും എക്സ്പ്രസ് ആക്കാനും തീരുമാനിച്ചു. നിർത്തലാക്കിയ എല്ലാ എക്സ്പ്രസുകളും പുനരാരംഭിക്കാനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.
വടക്കൻ മേഖലകളിലേക്ക് കൂടുതൽ പുതിയ സർവിസ്

നിലവിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ പരിമിതമായ വടക്കൻ ജില്ലകളിലേക്ക് കൂടുതൽ ബസ് ആരംഭിക്കാനുള്ള പദ്ധതികൾക്കും കോർപറേഷൻ രൂപംനൽകി. കോഴിക്കോട്-കണ്ണൂർ, കണ്ണൂർ-കാസർകോട്, കാസർകോട്-കണ്ണൂർ, കണ്ണൂർ-കോഴിക്കോട് റൂട്ടുകളിലും സൂപ്പർ ഫാസ്റ്റ് തലത്തിൽ മിന്നൽ സർവിസുകളും പോയൻറ് ടു പോയൻറ് സർവിസും ആരംഭിക്കും. കണ്ണൂർ-കാസർകോട്-കോഴിക്കോട് ഡിപ്പോകളിൽനിന്ന് കുടിയേറ്റ മേഖലകളിലേക്കും പുതിയ പോയൻറ് ടു പോയൻറ് സർവിസിനും രൂപംനൽകി. സുൽത്താൻബത്തേരി-കോഴിക്കോട്, മാനന്തവാടി-കോഴിക്കോട്, കൽപറ്റ-കോഴിക്കോട് റൂട്ടിലെ പ്രധാന സർവിസായ രാജധാനി ബസുകളുടെ എണ്ണം വർധിപ്പിക്കും. പുതിയ പോയൻറ് ടു പോയൻറ് സർവിസുകളും ഇതേറൂട്ടിൽ ആരംഭിക്കും.

കോഴിക്കോട്-മലപ്പുറം-പെരിന്തൽമണ്ണ-പാലക്കാട് സർവിസുകളും പോയൻറ് ടു പോയൻറാക്കും. പുതിയ ബസുകളും നിരത്തിലിറക്കും. രണ്ടിലധികം മിന്നൽ സർവിസുകളും ഇൗ റൂട്ടിലുണ്ടാകും. എറണാകുളം-ഗുരുവായൂർ സർവിസുകളുടെ എണ്ണം വർധിപ്പിക്കും. അഞ്ചുവർഷമായ എല്ലാ ഫാസ്റ്റ് സർവിസുകൾക്കും പുതിയ ബസ് അനുവദിക്കും.  കോഴിക്കോട്, എറണാകുളം, കാസർകോട്, കണ്ണൂർ, സുൽത്താൻബത്തേരി, മൂന്നാർ, കുമളി, കട്ടപ്പന, നെടുങ്കണ്ടം ഡിപ്പോകളിൽനിന്ന് കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ksrtc new services
Next Story