കെ.എസ്.ആർ.ടി.സി പുതിയ നിയമനത്തിലൂടെ പ്രതിദിനം 10 ലക്ഷം അധികബാധ്യത
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ ഗട്ടറിൽ കിടക്കുന്ന കെ.എസ്.ആർ.ടി.സിക്ക ് 4000 പുതിയ നിയമനങ്ങൾ ഭാരിച്ച ബാധ്യതയാകും. എം-പാനൽ കണ്ടക്ടർക്ക് ഒരു ഡ്യൂട്ടിക്ക് നൽകുന്നത് 450 രൂപയാണ്. സ്ഥിരം കണ്ടക്ടർമാർക്ക് 900 രൂപയും.
അഡ്വൈസ് നൽകിയവരിൽ എല്ലാവരും ജ ോലിക്കെത്തില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. ശരാശരി 3000 പേരെങ്കിലും ജോലിക്ക് ചേർന്നാൽ പ്രതിദിനം 27,00,000 ലക്ഷം രൂപ വേതനത്തിന് മാറ്റിവെക്കണം. 3861 എം പാനൽ കണ്ടക്ടർമാർക്ക് പ്രതിദിനം 17 ലക്ഷം (17,37,450) രൂപ ചെലവഴിച്ചിരുന്ന സ്ഥാനത്താണിത്. പത്തു ലക്ഷത്തോളമാണ് പ്രതിദിനം അധികച്ചെലവ്. പ്രതിമാസം 28 കോടിയും. പി.എസ്.സി അഡ്വൈസ് ലഭിച്ചവരുടെ തൊഴിലവകാശം ന്യായമാണെങ്കിലും ശമ്പളം നൽകാൻേപാലും തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അധികബാധ്യത വെല്ലുവിളിയാകുന്നത്.
ജോയനിങ് ഒാർഡർ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ ചേർന്നാൽ മതിയെന്നാണ് വ്യവസ്ഥ. ഇത്രയധികം പേർ ഒന്നായി ഒഴിവാക്കപ്പെടുകയും പകരക്കാരുടെ കാര്യത്തിൽ ഒരു മാസമെങ്കിലും അവ്യക്തതയുണ്ടാവുകയും ചെയ്യുന്നത് കളക്ഷനെയും ബാധിക്കും. പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച് മാനേജ്മെൻറിനും സർക്കാറിനും വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.