കൂടുതൽ സർവിസൊരുക്കി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: സ്വകാര്യ കോൺട്രാക്ട് കാേര്യജുകളുടെ പണിമുടക്കും വാരാന്ത്യത്തിലെ യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ സർവിസൊരുക്കി കെ.എസ്.ആർ.ടി.സി. ബം ഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ ഡിപ്പോകളിലേക്കാണ് അധിക രാത്രികാല സർവിസുകൾ ഒരുക്കിയത്.
കർണാടക ആർ.ടി.സിയുടെ പ്രത്യേക ബസുകളും കേരളത്തിലേക്കും തിരിച്ചും സർവിസ് നടത്തി. ഇതിനിടെ ഒരുവിഭാഗം സ്വകാര്യ ബസുകൾ പണിമുടക്കിൽനിന്ന് പിന്മാറി സർവിസ് നടത്തി. പണിമുടക്ക് ഏഴാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ചർച്ചക്കായി ബസുടമകൾ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. നേരേത്ത മുഖ്യമന്ത്രിയുടെ ഓഫിസിനെയാണ് സമീപിച്ചതെങ്കിൽ ഒടുവിൽ ഗതാഗതസെക്രട്ടറിയെ സമീപിച്ചാണ് ചർച്ചക്ക് സമയം ചോദിച്ചിരിക്കുന്നത്. പെർമിറ്റ് വ്യവസ്ഥകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ ചർച്ച നടന്നാൽതന്നെ ആവശ്യങ്ങളാന്നും നേടാതെ സമരം പിൻവലിക്കാനാണ് സാധ്യത.
അതേസമയം, ബദൽക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ സമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്ന വിലയിരുത്തലിലാണ് കെ.എസ്.ആര്.ടി.സിയും സര്‍ക്കാറും. സമരത്തെതുടർന്നുള്ള പ്രത്യേക സർവിസുകൾ കൂടിയായതോടെ പ്രതിദിന വരുമാനം ശരാശരി 6.96 കോടിയായി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.