കെ.എസ്.ആർ.ടി.സിയിൽ ഇന്നു മുതൽ എംപാനലുകാരില്ല
text_fieldsതിരുവനന്തപുരം: താൽക്കാലികക്കാരാണെങ്കിലും ഷെഡ്യൂളുകൾക്കും കലക്ഷനും വേണ്ടി വി യർപ്പൊഴുക്കിയ എംപാനൽ കണ്ടക്ടർമാർ ഇന്നു മുതൽ കെ. എസ്.ആർ.ടി.സിയിലില്ല. ഹൈകോടതി ഉ ത്തരവിെൻറയും പിന്നാലെയുള്ള അന്ത്യശാസനത്തിെൻറയും ഫലമായി എട്ടും ഒമ്പതും വർഷം സർ വിസുള്ള 3851 പേരാണ് പുറത്താക്കുന്നത്. പട്ടിക തയാറാക്കി രാത്രി വൈകിയാണ് ഡിപ്പോകൾക്ക് ക ൈമാറിയത്. വർഷങ്ങൾ നീണ്ട ആത്മബന്ധം അപ്രതീക്ഷിതമായി മുറിച്ചു മാറ്റുന്നതിെൻറ പിടച്ചിലോെടയാണ് പലരും ടിക്കറ്റ് മെഷീനുകൾ തിരികെയേൽപിച്ച് കെ.എസ്.ആർ.ടി.സി ജീവിതത്തിന് സിംഗിൾ ബെൽ കൊടുത്തത്.
ഗ്രാമങ്ങളിലെ ഒറ്റപ്പെട്ടതും വിദൂരങ്ങളിലുള്ളതുമായ രാത്രി കാല അവസാന സർവിസായ സ്റ്റേ ഡ്യൂട്ടികൾക്ക് പലപ്പോഴും നിയോഗിക്കുന്നത് എംപാനലുകാരെയാണ്. സ്ഥിരം യാത്രക്കാർ അവസാന ബസുകളിൽ ഏറെയുമുണ്ടാകുമെന്നതിനാൽ വ്യക്തി ബന്ധങ്ങളിൽ നിന്നുകൂടിയുള്ള വിട പറച്ചിലായിരുന്നു പലർക്കും അവസാന ഷെഡ്യൂൾ.
സ്ഥാപനം തിരിച്ചു വിളിക്കുമെന്ന പ്രത്യാശയോടെയാണ് ഇവരിൽ പലരും പടിയിറങ്ങുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈകോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി ആരംഭിച്ചത്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന് സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ അറിയിക്കും. അതേസമയം, താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനോട് സര്‍ക്കാറിനും താൽപര്യമില്ല. അപ്പീല്‍ നല്കാന് തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചിട്ടില്ല.
കണ്ടക്ടര്‍മാരുടെ അഭാവം കാരണം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ മാനേജ്മെൻറ് നടപടി ആരംഭിച്ചു. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധികള്‍ നിയന്ത്രിച്ചിട്ടുണ്ട്. ചീഫ് ഓഫിസിെൻറ അനുമതിയില്ലാതെ അവധി നല്‍കേണ്ടതില്ലെന്ന് ഉത്തരവിറങ്ങി. ബസ് സര്‍വിസുകളെ ബാധിക്കാത്ത വിധത്തില്‍ മാത്രമേ വീക്ക്ലി, ഡ്യൂട്ടി ഓഫുകള്‍ അനുവദിക്കുകയുള്ളൂ. ഡ്രൈവര്‍-കം കണ്ടക്ടര്‍ സംവിധാനം കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പിരിച്ചുവിടാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് എംപാനല്‍ ജീവനക്കാരുടെ തീരുമാനം. ഇതിനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.