കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകളിൽ ബഹുഭൂരിപക്ഷവും ഓടിത്തളർന്നവ
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസുകളിൽ ബഹുഭൂരിപക്ഷവും ഓടിത് തളർന്നവ. അന്തർ സംസ്ഥാന സർവിസ് നടത്തുന്ന വോൾവോ-സൂപ്പർ ഡീലക്സ്-എക്സ്പ്രസ ് ബസുകളിലധികവും മൂന്നും നാലും അഞ്ചും വർഷം വരെ പഴക്കമുള്ളതാണ്. വിശ്രമമില്ലാത്ത ഓട ്ടവും അറ്റകുറ്റപ്പണി പോലും കൃത്യമായി നടത്താൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കു ന്നു.
വിവിധ ഡിപ്പോകളിൽനിന്ന് നൂറിലധികം ഡീലക്സ് ബസുകൾ കർണാടകയിേലക്ക് സർവിസ് നടത്തുന്നുണ്ട്. ഇതിനുപുറമെ, മൈസൂരു, വേളാങ്കണ്ണി, പഴനി, മധുര റൂട്ടുകളിേലക്ക് നിരവധി സൂപ്പർ ഫാസ്റ്റും എക്സ്പ്രസും സർവിസ് നടത്തുന്നു. ഇതിൽ മിക്ക ബസുകളും കാലപ്പഴക്കമുള്ളതാണ്.
എറണാകുളം-തിരുവല്ല ഡിപ്പോകളിൽനിന്ന് മധുരയിലേക്കും തിരുവനന്തപുരത്തുനിന്ന് പഴനിക്കും കോഴിക്കോട്ടുനിന്ന് ബംഗളൂരു-മൈസൂരു സെക്ടറിലേക്കും സർവിസ് നടത്തുന്ന ബസുകളുടെ അവസ്ഥയും ദയനീയമാണ്. മുടങ്ങിയാൽ പകരം നൽകാൻപോലും ബസുകളില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ.
ചങ്ങനാശ്ശേരിയിൽനിന്ന് വേളാങ്കണ്ണിക്ക് സർവിസ് നടത്തുന്ന രണ്ട് സൂപ്പർ എക്സ്പ്രസിെൻറയും കോട്ടയം-മൈസൂരു എക്സ്പ്രസിെൻറയും സ്ഥിതിയും ഭിന്നമല്ല. ഈ ബസുകൾ മൂന്നുവർഷം കഴിഞ്ഞവയാണ്. പലതും ലക്ഷ്യസ്ഥാനത്ത് ഓടിയെത്തുന്നത് മെക്കാനിക്കൽ വിഭാഗത്തിെൻറ ഇടപെടൽ ഒന്നുകൊണ്ടുമാത്രവും.
കോട്ടയത്തുനിന്ന് ബംഗളൂരു സർവിസ് നടത്തുന്ന രണ്ട് സൂപ്പർ ഡീലക്സ് ബസുകൾ മാറ്റേണ്ട സമയവും കഴിഞ്ഞതാണ്. എന്നാൽ, ഒരുദിവസംപോലും മുടക്കാതെ സർവിസ് നടത്തുന്നത് ജീവനക്കാരുടെയും യാത്രക്കാരുടെയും ഭാഗ്യം ഒന്നുകൊണ്ടുമാത്രമെന്ന് ഡിപ്പോ അധികൃതർ പറയുന്നു. സ്വകാര്യ എ.സി വോൾവോ ബസുകളോടാണ് ഇവയെല്ലാം മത്സരിക്കുന്നത്.
കെ.എസ്.ആർ.ടി.സി അടുത്തിടെ ആരംഭിച്ച മിന്നൽ സർവിസ് ബസുകളും ഓടിത്തളർന്നവയാണ്. ദീർഘദൂര സർവിസിനായി 80 ബസാണ് നിരത്തിലുള്ളത്. പലതും മാറ്റാൻ സമയമായതുമാണ്. കെ.എസ്.ആർ.ടി.സിയുടെ 410 സൂപ്പർ ഫാസ്റ്റ് ബസുകളും നിരത്തിൽനിന്ന് പിൻവലിക്കാൻ സമയമായെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയും വരവും ചെലവും പൊരുത്തപ്പെടാനാവാത്ത സ്ഥിതിയും പരിഹരിക്കപ്പെടാനാകാത്ത അവസ്ഥയിൽ ഈ പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടായേക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.