പൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയിലും ആവർത്തിച്ച് കെ.എസ്.ആർ.ടി.സി
text_fieldsന്യൂഡൽഹി: ഡീസലിന് വിപണി വിലയേക്കാൾ അധികം തുക ഈടാക്കുന്ന പൊതുമേഖല എണ്ണ കമ്പനികളുടെ നടപടിക്കെതിരെ അപ്പീലുമായി കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ. എണ്ണ കമ്പനികൾ വിപണി വിലക്ക് ഡീസല്‍ നല്‍കണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്ക് അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി അപ്പീലിൽ ആവശ്യപ്പെട്ടു. പൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയിലും ആവർത്തിച്ച് കെ.എസ്.ആർ.ടി.സി
വിപണി വിലയേക്കാൾ ലീറ്ററിന് 21 രൂപയോളം അധികം തുകയ്ക്കാണ് എണ്ണ കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് ഡീസൽ വിൽക്കുന്നത്. അധികം തുക നൽകേണ്ടി വരുന്ന സാഹചര്യം കോർപറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഈ സ്ഥിതി തുടർന്നാൽ അടച്ചു പൂട്ടേണ്ടി വരും. ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുകക്ക് ഡീസല്‍ നല്‍കുന്നത് നീതികേടാണെന്നും അപ്പീലിൽ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

