Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാസ്റ്റ് ചെയിൻ...

ഫാസ്റ്റ് ചെയിൻ സർവിസ്: 72,000 കിലോമീറ്ററിൽ സഞ്ചാരദൂരം കുറച്ചു, യാത്രാക്ലേശം രൂക്ഷം

text_fields
bookmark_border
ksrtc2
cancel

തിരുവനന്തപുരം: ചെയിൻ സർവിസുകളുടെ േപരിൽ 72,000 കിലോമീറ്റർ സഞ്ചാരദൂരത്തുനിന്ന് ക െ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചറുകൾ പിൻവാങ്ങിയതോടെ യാത്രാക്ലേശം രൂക്ഷം. തി രക്കുള്ള രാവിലെ 7.30 മുതൽ 10.30 വെരയും വൈകീട്ട് 3.30 മുതൽ രാത്രി ഏഴുവരെയും അഞ്ച് മിനിറ്റ് ഇ ടവേളകളിൽ ഫാസ്റ്റുകൾ ഒാടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച രാവി ലെ പലയിടങ്ങളിലും അരമണിക്കൂർവരെ കാത്തുനിന്ന ശേഷമാണ് യാത്രക്കാർക്ക് ബസ് കിട്ട ിയത്.

ചെയിൻ സർവിസിെൻറ പേരിൽ ബസുകളുടെ എണ്ണം കുറച്ചതോടെ എത്തിയ ബസുകളിലെല്ലാം കടക്കാനാകാത്തവിധം തിരക്കായിരുന്നു. സമയത്ത് ബസ് കിട്ടിയില്ലെന്ന് മാത്രമല്ല, ഫുട്ബോർഡിലടക്കം യാത്ര ചെയ്താണ് ഏറെ വൈകി പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. ദേശീയപാതയിലും എം.സി റോഡിലും ഇതായിരുന്നു സ്ഥിതി. മിക്ക സ്റ്റോപ്പുകളിലും രണ്ട് ബസിൽ കയറാനുള്ള ആളുണ്ടായിരുന്നു. കാര്യമായ ആസൂത്രണവും മുന്നൊരുക്കവുമില്ലാതെ ക്രമീകരണം നടപ്പാക്കിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഗ്രാമീണമേഖലകൾ വഴി സർവിസ് നടത്തിയിരുന്ന നല്ലൊരു ശതമാനം ബസുകളെയും പിൻവലിച്ചാണ് പുതിയ ക്രമീകരണം. ഇതാകെട്ട ഗ്രാമീണമേഖലകളിലുള്ളവരുടെ യാത്ര ദുഷ്കരമാക്കി. സ്വകാര്യബസുകളിലും മറ്റും കയറി ദേശീയപാതയിലും എം.സി റോഡിലുമെത്തിയെങ്കിലും ഏറെനേരം കാത്തുനിൽക്കാനായിരുന്നു വിധി.

ഫാസ്റ്റുകളുടെ സഞ്ചാരപരിധി രണ്ട് ജില്ലകളിൽ ഒതുങ്ങിയതോടെ ദീർഘദൂരയാത്രക്ക് ഫാസ്റ്റുകളെ ആശ്രയിച്ചിരുന്നവരാണ് കുടുങ്ങിയത്. ലക്ഷ്യത്തിലെത്താൻ രണ്ട് ഫാസ്റ്റുകളെ ആശ്രയിക്കേണ്ടി വന്നതോടെ യാത്രാചെലവും കൂടി. ഇറങ്ങിക്കയറാനുള്ള ബുദ്ധിമുട്ടുള്ളവർക്ക് ഉയർന്ന നിരക്കുള്ള സൂപ്പർ ഫാസ്റ്റുകൾ മാത്രമായിരുന്നു ആശ്രയം. ഞായറാഴ്ച മുതലാണ് പുതിയ ക്രമീകരണം നിലവിൽ വന്നത്. അവധിദിവസമായതിനാൽ ആദ്യദിനത്തിൽ കാര്യമായ പ്രയാസങ്ങളുണ്ടായിരുന്നില്ല. എന്നാൽ, യാത്രക്കാർ കൂടുതലുള്ള പ്രവൃത്തിദിവസങ്ങളിലേക്ക് കടന്നതോടെയാണ് പ്രതിസന്ധി പ്രകടമായത്.

അതേസമയം, പ്രശ്നം ഉടൻ പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും രണ്ടുദിവസത്തിനകം യാത്രാക്ലേശം പരിഹരിക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. പുതിയ ക്രമീകരണത്തിലൂടെ 180 ബസുകൾ ലാഭിക്കാനായെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newschain service
News Summary - ksrtc fast chain service cut put passengers in trouble -kerala news
Next Story