Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് മുകളിൽ കയറി എംപാനൽ ജീവനക്കാരെൻറ ആത്മഹത്യ ഭീഷണി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് മുകളിൽ കയറി എംപാനൽ ജീവനക്കാരെൻറ ആത്മഹത്യ ഭീഷണി
cancel

കോട്ടയം: പിരിച്ചുവിട്ടതിൽ മനംനൊന്ത് എംപാനൽ ജീവനക്കാരൻ കോട്ടയം കെ.എസ്.ആർ.സി.സി ഡിപ്പോ കെട്ടിടത്തിന് മു കളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ആലപ്പുഴ കുട്ടനാട് മിത്രക്കരി മിത്രമഠം കോളനിയിൽ വി.എസ്. നിഷാദാണ് (30) കെട്ടിടത്ത ിെൻറ മൂന്നാംനിലയിൽനിന്ന് ചാടുമെന്ന് ഭീഷണി മുഴക്കിയത്. പിന്നീട് സഹപ്രവർത്തകർ അനുനയിപ്പിച്ച് താഴെയി റക്കി. പോക്കറ്റിൽനിന്നെടുത്ത 10 രൂപ മാത്രമാണ് കൈയിലുള്ളതെന്ന് പറഞ്ഞ് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കര ഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവങ്ങൾക്ക് തുടക്കം. സംഭവം അറിഞ്ഞ് ഫയർഫോഴ്സും എത്തി.

രണ്ടാംനിലയി ലെ ജീവനക്കാരുടെ വിശ്രമമുറിയുടെ സമീപത്തെ ജനലിലൂടെ എത്തിപ്പിടിച്ച് ഇയാൾ കെട്ടിടത്തിെൻറ ടെറസിൽ കയറുകയായിരു ന്നു. തുടർന്ന് ഇവിടെനിന്ന് വീട്ടിലേക്ക് വിളിച്ച് അമ്മയോട് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു. നിഷ ാദ് കെട്ടിടത്തിെൻറ മുകളിൽ കയറി നിൽക്കുന്നത് കണ്ട സഹപ്രവർത്തകരാണ് വിവരം അഗ്നിരക്ഷ സേനയെയും കെ.എസ്.ആർ.ടി.സി അധികൃതരെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് മറ്റ് എംപാനൽ ജീവനക്കാർ ആശ്വസിപ്പിച്ചെങ്കിലും ചാടുമെന്ന നിലപാടിൽ ഉറച്ചുനിന്നു. സഹപ്രവർത്തകർ 20 മിനിറ്റോളം നടത്തിയ ചർച്ചക്കൊടുവിലാണ് താഴെയിറങ്ങാൻ തയാറായത്. തുടർന്ന് ഇയാൾ സങ്കടങ്ങൾ ഒരോന്നായി മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞു.

കോടതി ഉത്തരവുപ്രകാരം പിരിച്ചുവിടപ്പെട്ടതിൽ മനംനൊന്ത് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ കണ്ടക്ടർ നിഷാദിനെ സഹപ്രവർത്തകർ അനുനയിപ്പിച്ച് താഴെയിറക്കിയപ്പോൾ കൈയിൽ ബാക്കിയുള്ള പത്തുരൂപ നോട്ട് ഉയർത്തിക്കാട്ടുന്നു


കോട്ടയം ഡിപ്പോയിൽ ദിവസക്കൂലി 480 രൂപയാണ്. എന്നാൽ, ഒരുമാസം 20 ഡ്യൂട്ടിയിൽ കുറവായാൽ 1000 രൂപ ഫൈൻ ഇൗടാക്കും. ഇതുകൂടാതെ യൂനിയനുകളുടെ വക പിരിവ് വേറെ. സർക്കാറിെൻറയും മാനേജ്‌മെൻറിെൻറയും പിടിപ്പുകേട് മൂലമാണ് ജോലി നഷ്ടമായത്. മാതാപിതാക്കളും ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങിയ കുടുംബത്തിെൻറ ഏക ആശ്രയം തെൻറ വരുമാനമായിരുന്നു. മിത്രക്കരിയിലെ കായലിന് നടുക്ക് ചെറുദ്വീപിലാണ് താമസം. സിവില്‍ എൻജിനീയറിങ് വിദ്യാർഥിനിയായ ഭാര്യയുടെ പഠനവും പ്രതിസന്ധിയിലായെന്ന് നിഷാദ് പറഞ്ഞു. ജോലി നഷ്ടമായാൽ കൂട്ട ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പിരിച്ചുവിട്ട മറ്റ് എംപാനൽ ജീവനക്കാർ പറഞ്ഞു.

േകാട്ടയം ഡിപ്പോയിൽ സംഘർഷം; എംപാനൽ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു
കോട്ടയം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് എംപാനൽ ജീവനക്കാരായ നിഷാദ്, രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കെ.എസ്.ആർ.സി.സി ഡിപ്പോ കെട്ടിടത്തിനു മുകളിൽകയറി ജീവനക്കാരൻ ആത്മഹത്യഭീഷണി മുഴക്കിയതിനു പിന്നാലെയാണ് നാടകീയസംഭവങ്ങൾ അരേങ്ങറിയത്. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം. സഹപ്രവർത്തകരുടെ അനുനയത്തിനു വഴങ്ങി ആത്മഹത്യശ്രമത്തിൽനിന്ന് പിന്തിരിഞ്ഞ നിഷാദും സഹപ്രവർത്തകൻ രാജീവും ജോലിസംബന്ധമായ കാര്യങ്ങൾ കൺട്രോളിങ് ഇൻസ്പെക്ടറോട് ചോദിക്കാൻ എത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

ജോലിനഷ്ടമായതിെൻറ വൈകാരികപ്രകടനങ്ങൾക്കിടെ കൺട്രോളിങ് ഇൻസ്പെക്ടർ കെ.കെ. പ്രസാദുമായി ഇരുവരും വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. കൺട്രോളിങ് ഇൻസ്പെക്ടറെ മർദിച്ചെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് സി.െഎ നിർമൽ ബോസിെൻറ നേതൃത്വത്തിൽ രാജീവിെനയും നിഷാദിനെയും കസ്റ്റഡിയിലെടുക്കാനുള്ള നീക്കം എംപാനൽ ജീവനക്കാർ തടഞ്ഞതും പ്രശ്നത്തിന് ഇടയാക്കി. ജീവനക്കാരും പൊലീസുമായി നേരിയ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ, എ.എസ്.െഎയുടെ യൂനിഫോമിലെ ബട്ടണും പൊട്ടി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് ഇരുവരെയും സ്റ്റേഷനിേലക്ക് കൊണ്ടുേപായത്.kerala news, malayalam news

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsempanel conductor
News Summary - ksrtc empanel conductor- kerala news
Next Story