കെ.എസ്.ആർ.ടി.സി പരിഷ്കാരത്തിൽ വലഞ്ഞ് യാത്രക്കാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇന്ധന വിലവർധന മൂലമുള്ള നിയന്ത്രണവും സിംഗിൾ ഡ്യൂട്ടി ക്രമീകരണ ഭാഗമായ സർവിസ് വെട്ടിച്ചുരുക്കലും കാരണം യാത്രക്കാർ ദുരിതത്തിൽ. ബസിന് ദേശസാത്കൃത റൂട്ടുകളിൽ പോലും ഏറെ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
വരുമാനമില്ലാത്ത ഷെഡ്യൂളുകൾ നിയന്ത്രിക്കണമെന്ന നിർദേശം കൂടിയായതോടെ ഗ്രാമീണമേഖലയിലടക്കം യാത്രാക്ലേശം ഇരട്ടിയായി. ഒാർഡിനറി സർവിസുകൾ പൂർണമായും സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറിയ ക്രമീകരണങ്ങളെത്തുടർന്ന് ലക്ഷം കിലോമീറ്റാണ് പ്രതിദിനം കുറച്ചത്. തിരക്കുള്ള സമയങ്ങളിൽ മാത്രം സർവിസും ആളില്ലാത്ത സമയങ്ങളിൽ ബസ് നിർത്തിയിട്ടുമാണ് പുതിയ ഷെഡ്യൂൾ. നിർത്തിയിടുന്ന സമയം ഡ്യൂട്ടിയായി പരിഗണിക്കില്ല. ശേഷിക്കുന്ന സമയം അടിസ്ഥാനപ്പെടുത്തിയാണ് സെപ്റ്റംബർ ഒമ്പത് മുതൽ എട്ടുമണിക്കൂർ സിംഗിൾ ഡ്യൂട്ടി കണക്കാക്കുന്നത്.
ഇതോടെ ദിനേന17 ലക്ഷം കിലോമീറ്റർ എന്നത് 16 ലക്ഷമായി. ബസുകൾ പൂർണമായി റദ്ദാക്കാതെയും അതേസമയം എല്ലാ ട്രിപ്പുകളും ഒാടിക്കാതെയുമാണ് യാത്രക്കാരെ പെരുവഴിയിൽ നിർത്തുന്നത്. സ്വകാര്യബസുകളുള്ള സ്ഥലങ്ങളിൽ ഇത് വലിയ പ്രശ്നം സൃഷ്ടിക്കില്ലെങ്കിലും ദേശസാത്കൃത റൂട്ടുകളിൽ ജനം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 4700 മുതൽ 5000 വരെ ബസുകൾ ഉപയോഗിച്ചാണ് നേരത്തെ 17 ലക്ഷം കിലോമീറ്റർ സർവിസ് നടത്തിയിരുന്നത്. എന്നാൽ ബസ് എണ്ണം കുറച്ചെങ്കിലും പ്രതിദിനം ശരാശരി 6.4 കോടി വരുമാനം ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ധനവില ഉയർന്നതോടെ പ്രതിദിനം 39 ലക്ഷമാണ് കെ.എസ്.ആർ.ടി.സിയുടെ അധികബാധ്യത. ഇതോടെയാണ് ഡിപ്പോകൾക്ക് ഇന്ധന നിയന്ത്രണമേർപ്പെടുത്തിയത്. നിലവിലെ യാത്രനിരക്ക് നിശ്ചയിക്കുേമ്പാൾ 64.78 രൂപയായിരുന്നു ഒരു ലിറ്റർ ഡീസൽ വില. 10 രൂപയിലധികമാണ് ലിറ്ററിലെ വർധന.
അതേസമയം യൂനിറ്റുകളിൽ സർവിസുകൾ മനഃപൂർവം മുടക്കി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുവാൻ നീക്കം നടക്കുെന്നന്നാണ് മാനേജ്മെൻറ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.