കെ.എസ്.ആർ.ടി.സിയിലെ നിർത്തിയാത്ര; അനുവാദം നൽകിയെങ്കിലും 'നിർത്താതെ' ഒരുവിഭാഗം
text_fieldsതിരുവനന്തപുരം: ബസുകളിെല നിർത്തി യാത്രയുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ആശയക്കുഴപ്പം. ചില ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കുകയും ചിലതിൽ സീറ്റില്ലെന്ന പേരിൽ യാത്രക്കാെര ഇറക്കിവിടുകയുമാണ്. ബസ് സ്റ്റാൻഡുകളിൽ നിരവധി പേർ കാത്തുനിൽക്കുേമ്പാഴാണിത്.
ഒാഫിസ് സമയത്തെ ട്രിപ്പുകൾ, ഒറ്റപ്പെട്ട ട്രിപ്പുകൾ, ഒാഫിസ് ട്രിപ്പുകൾ, അവസാന ട്രിപ് എന്നിവയിലെല്ലാം നിർത്തിയാത്ര അനുവദിക്കണമെന്ന് ഡിപ്പോകൾക്ക് ഒാപറേഷൻസ് വിഭാഗം നിർദേശം നൽകിയെങ്കിലും പലരും പാലിക്കുന്നില്ല. നിരവധി പരാതികൾ ചീഫ് ഒാഫിസിെൻറ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ പരാമാവധി യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കിയും റവന്യൂ നഷ്ടം ഒഴിവാക്കിയും പ്രവർത്തിക്കാൻ ജീവനക്കാർക്ക് മാനേജ്മെൻറ് നിർദേശം നൽകി.
ഒാഫിസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവർത്തിക്കുകയും യാത്രാവശ്യകത വർധിക്കുകയും ചെയ്ത സാഹചര്യത്തിലും മതിയായ ബസില്ലാത്തത് യാത്ര ദുഷ്കരമാക്കുകയാണ്. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിെല സ്ഥിതിയാണിത്. മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ സാമൂഹിക അകലം േപായിട്ട് ശാരീരിക അകലം േപാലും പാലിക്കാതെ യാത്ര ചെയ്യുേമ്പാൾ നിർത്തിയാത്ര അനുവദിക്കാത്തതിെൻറ യുക്തിയാണ് യാത്രക്കാർ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.