കണ്ടക്ടർ ഒഴിവുകളുടെ കൃത്യകണക്കില്ല; ഹൈകോടതിക്ക് അതൃപ്തി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർമാരുടെ ഒഴിവുകൾ സംബന്ധിച്ച് കൃത്യമായ കണക്ക് നൽകാത്ത സർക്കാർ നടപടിയിൽ ൈ ഹകോടതിക്ക് അതൃപ്തി. അവധിയിൽ പോയവരുടെയും അവധി നീട്ടാൻ അപേക്ഷ നൽകിയവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഇ വർ തിരികെയെത്തിയാലേ എത്ര ഒഴിവുണ്ടെന്ന് പറയാനാകൂവെന്നുമുള്ള കെ.എസ്.ആർ.ടി.സിയുടെ വിശദീകരണത്തെതുടർന്നാണ് ജസ് റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അതൃപ്തി വ്യക്തമാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ മറുപടി തൃപ്തികരമല്ലെന്നും അധികൃതർ കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തുകയാണെന്നും ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.
കണ്ടക്ടർ നിയമനത്തിന് പി.എസ്.സി ലിസ്റ്റിലുള്ള 4051 പേരിൽ 3734 പേർ നിയമന ഉത്തരവ് കൈപ്പറ്റിയെങ്കിലും ഇതുവരെ ജോലിക്ക് കയറിയത് 1421 പേരാണെന്ന് കെ.എസ്.ആർ.ടി.സി വിശദീകരണത്തിൽ പറയുന്നു. നിയമന ഉത്തരവ് തയാറാക്കിയത് 3941 പേർക്കാണ്. 1478 പേർ നേരിട്ടെത്തി ഉത്തരവ് കൈപ്പറ്റി. സ്പീഡ് പോസ്റ്റിൽ 2463 പേർക്ക് അയച്ചു. ആളില്ലെന്ന കാരണത്താൽ 207 ഉത്തരവുകൾ തിരിച്ചെത്തി. ജോലിക്ക് കയറാൻ 71 പേർ കൂടുതൽ സമയം തേടിയിട്ടുണ്ട്. കണ്ടക്ടർമാരില്ലാതെ സർവിസ് നടത്തണമെന്ന ശിപാർശയും സുശീൽഖന്ന റിപ്പോർട്ടിലെ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള ശിപാർശയും പരിഗണിക്കുന്നുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
തുടർന്നാണ് ഇത്തരം വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കിയത്. ഒരു കോർപറേഷനിലും പിൻവാതിൽ നിയമനം അനുവദിക്കില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. പി.എസ്.സി ശിപാർശ ചെയ്തവരിൽ 110 പേരുടെ വിശദാംശങ്ങൾ ലഭ്യമായില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിച്ചപ്പോൾ, വിവരങ്ങൾ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി പി.എസ്.സിയോട് ആരാഞ്ഞു. തുടർന്ന് കണ്ടക്ടർ നിയമനവുമായി ബന്ധപ്പെട്ട ഹരജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.