ഉത്തരവ് 4051 പേർക്ക്, വന്നത് 1472
text_fieldsതിരുവനന്തപുരം: ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് പി.എസ്.സി വഴി നിയമനം ലഭിച്ച 1472 പേര് ക െ.എസ്.ആര്.ടി.സി കണ്ടക്ടര്‍മാരായി വ്യാഴാഴ്ച ജോലിയില്‍ പ്രവേശിച്ചു. 4051 പേര്‍ക്കാണ് നി യമന ഉത്തരവ് നല്‍കിയിരുന്നത്. ഭൂരിപക്ഷം പേർക്കും വടക്കൻ ജില്ലകളിലാണ് നിയമനം ന ൽകിയത്. 45 ദിവസത്തിനുള്ളില്‍ 500 പേര്‍കൂടി ജോലിക്കെത്തുമെന്നാണ് മാനേജ്മെൻറിെൻറ പ്ര തീക്ഷ. തിരുവനന്തപുരത്തെ കെ.എസ്.ആര്.ടി.സി ആസ്ഥാനമന്ദിരത്തിലാണ് നിയമനനടപടി പൂര്‍ത്തീകരിച്ചത്. എം.ഡി ടോമിൻ ജെ. തച്ചങ്കരി നിയമന ഉത്തരവ് കൈമാറി.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിയമനം ലഭിച്ച സേന്താഷത്തിലായിരുന്നു ഉദ്യോഗാർഥികൾ. തിരിച്ചറിയല്‍ രേഖ പരിശോധിച്ചശേഷം ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഉത്തരവ് എം.ഡി തന്നെ കൈമാറി. യൂനിറ്റുകളില്‍ പരിശീലനത്തിനുശേഷം ഒരാഴ്ചക്കുള്ളില്‍ ഇവരെ ബസിൽ നിയോഗിക്കും.
ജോലിക്കെത്താൻ അസൗകര്യമുള്ളവര്‍ എം.ഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 45 ദിവസത്തെ സാവകാശം ലഭിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവരാണ് ജോലിയിൽ പ്രവേശിച്ച ഭൂരിഭാഗം ഉദ്യോഗാർഥികളും. ഇവർക്ക് വടക്കന്‍ ജില്ലകളിലാണ് നിയമനം. സർവിസുകള്‍ ഏറെയും മുടങ്ങുന്നത് വടക്കന്‍ ജില്ലകളിലാണ്. റിസർവ് കണ്ടക്ടർമാരായാണ് നിയമനം. എന്നാൽ, 2012 ൽ റിസർവ് കണ്ടക്ടർ നിയമനം വേണ്ടെന്ന് യൂനിയനും മാനേജ്മെൻറും ധാരണയിലെത്തിയിരുന്നു. അതിനാൽ റിസർവ് കണ്ടക്ടർമാരായി നിയമനം ലഭിച്ചവർക്ക് മതിയായ ആനുകൂല്യം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
റദ്ദാക്കിയത് 946 സർവിസുകൾ
തിരുവനന്തപുരം: താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഒഴിയാതെ കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാരുടെ കുറവ് കാരണം വ്യാഴാഴ്ച സംസ്ഥാനത്ത് മുടങ്ങിയത് 946 സർവിസുകൾ. ബുധനാഴ്ച 1,093 സർവിസുകളും ചൊവ്വാഴ്ച 1,763 സർവിസുകളുമാണ് ജീവനക്കാരുടെ അഭാവംമൂലം മുടങ്ങിയത്. വ്യാഴാഴ്ച തെക്കൻമേഖലയിൽ 297ഉം മധ്യമേഖലയിൽ 485ഉം വടക്കൻമേഖലയിൽ 164ഉം സർവിസുകൾ റദ്ദാക്കിയതായാണ് കണക്ക്. വരുംദിവസങ്ങളിൽ പ്രതിസന്ധിയിൽനിന്ന് കരകയറാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ വിശദീകരണം. പി.എസ്.സി മുഖേന നിയമനം ലഭിച്ച കണ്ടക്ടർമാർ ജോലിയിൽ പ്രവേശിച്ചതിനാൽ ഒരാഴ്ചക്കുള്ളിൽ അവരെ ഡ്യൂട്ടിയിൽ നിയോഗിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.