Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി കരാർ...

കെ.എസ്.ആർ.ടി.സി കരാർ ബസിന് സ്വകാര്യലോബിയുടെ അള്ള്

text_fields
bookmark_border
ksrtc-scania-23
cancel

തിരുവനന്തപുരം: സ്വകാര്യബസുകളുടെ മാതൃകയിൽ ബംഗളൂരുവിലേക്കടക്കം കരാർ ബസ് സ ർവിസ് തുടങ്ങാനുള്ള കെ.എസ്.ആർ.ടി.സി നീക്കത്തിന് തിരിച്ചടി. വാടക കരാർ വ്യവസ്ഥയിൽ സ്വകാര്യ വോൾവോ മൾട്ടി ആക്സിൽ ബസ് ഏറ്റെടുത്ത് നിരത്തിലിറക്കാൻ അപേക്ഷ ക്ഷണിച്ച െങ്കിലും ടെൻഡർ തുറന്നപ്പോൾ ആരും എത്തിയില്ല. കുത്തക സംരക്ഷിക്കാനുള്ള സ്വകാര്യബസ് ലോബിയുടെ ഇടപെടലാണ് ആരും അപേക്ഷിക്കാത്തതിന് പിന്നിലെന്നാണ് സൂചന. ഇൗ സാഹചര്യത്തിൽ വ്യവസ്ഥ പുനഃപരിശോധിച്ച് വീണ്ടും ടെൻഡർ ക്ഷണിക്കാൻ കെ.എസ്.ആർ.ടി.സിയോട് ഗതാഗതവകുപ്പ് നിർദേശിച്ചു.

സ്വകാര്യബസുകളുടെ അനധികൃതയാത്രയും യാത്രക്കാരോടുള്ള മോശം പെരുമാറ്റവും തലവേദനയായതോടെയാണ് കെ.എസ്.ആർ.ടി.സി കോൺട്രാക്റ്റ് കാര്യേജ് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചത്. ബുക്കിങ് ഏജൻസിക്ക് സ്വന്തം സൗകര്യം പ്രേയാജനപ്പെടുത്തി കെ.എസ്.ആർ.ടി.സി, എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജൻസി ഫോർ പബ്ലിക് ട്രാൻസ്പോർട്ട്) ലൈസൻസെടുക്കാനും തീരുമാനിച്ചിരുന്നു. കർണാടക സർക്കാറുമായി ചർച്ച നടത്തിയാൽ സ്റ്റേജ് കാര്യേജ് പെർമിറ്റ് കൂടുതൽ ലഭിക്കുമെങ്കിലും നടപടിക്രമങ്ങൾക്കുള്ള കാലതാമസവും ബസുകളുടെ കുറവുമാണ് സ്വകാര്യ ബസ് വാടകക്കെടുത്തുള്ള കോൺട്രാക്ട് കാര്യേജ് സർവിസുകളിലേക്ക് നീങ്ങാൻ കാരണം.

അതേ സമയം ടെൻഡർ വ്യവസ്ഥകളിൽ അപ്രായോഗികമായ എന്തെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ആറ് മാസം മാത്രം പഴക്കമുളള ബസുകളെയാണ് ടെൻഡറിന് ക്ഷണിച്ചത്. ഇത് അപേക്ഷക്ക് തടസ്സമായോ എന്നും സംശയമുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്തതും നാഷനൽ പെർമിറ്റുള്ളതുമായ ബസുകളെയാണ് ആദ്യം ആലോചിച്ചത്. പിന്നീടിത് ഭേദഗതി വരുത്തി എവിടെ രജിസ്റ്റർ ചെയ്ത ബസുകളെയും പരിഗണിച്ചു.

ടിക്കറ്റ് നൽകിയും റൂട്ട് നിശ്ചയിച്ചും എല്ലാ പോയൻറിൽ നിന്നും യാത്രക്കാരെ എടുത്തുമുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റുകളാണ് നിലവിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. ബംഗളൂരുവിലേക്ക് തിരുവനന്തപുരമടക്കം പ്രധാന േകന്ദ്രങ്ങളിൽനിന്ന് ‘എൻഡ് ടു എൻഡ്’ സർവിസ് നടത്തിയാൽ ലാഭകരമാകുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKSRTC BusPrivate Bus Lobby
News Summary - KSRTC BUS Private Bus Lobby -Kerala News
Next Story