കാലപ്പഴക്കം: കെ.എസ്.ആർ.ടി.സിക്ക് വെച്ചത് ‘സ്വകാര്യ ബസുകൾക്ക്’ കൊണ്ടു
text_fieldsതിരുവനന്തപുരം: കാലപ്പഴക്കത്തിെൻറ പേരിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് അള്ള് വെക്കാൻ മോേട്ടാർ വകുപ്പിൽ സമ്മർദം ചെലുത്തി, പേക്ഷ ആദ്യ ‘പണി’കിട്ടിയത് സ്വകാര്യബസുകൾക്കുതന്നെ. പുതിയ സിറ്റി ഒാർഡിനറിക്ക് പെർമിറ്റ് കിട്ടണമെങ്കിൽ അഞ്ചു വർഷത്തിൽ താഴെയും ഒാർഡിനറിക്ക് എട്ടുവർഷത്തിൽ താഴെയും മാത്രം പഴക്കമുള്ള ബസുകളാകണമെന്ന പുതിയ നിബന്ധനയാണ് സ്വന്തം ഇടപെടലിൽതന്നെ സ്വകാര്യബസുകൾക്ക് ആദ്യം ഇരുട്ടടിയാകുന്നത്. പുതിയ പെർമിറ്റിനായി പാലക്കാട് ജില്ലയിൽ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ) ലഭിച്ച സ്വകാര്യബസുകളുടെ 40 അപേക്ഷകളാണ് കാലപരിധിയുടെ പേരിൽ തള്ളിയത്.
വിവിധ ജില്ലകളിലായി നടന്ന ഏഴ് ആർ.ടി.എ േയാഗങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ശരാശരി ഇരുപതിലധികം അപേക്ഷകൾ ലഭിച്ചെങ്കിലും രണ്ടോ മൂന്നോ എണ്ണത്തിന് മാത്രമാണ് പെർമിറ്റ് നൽകിയത്. തങ്ങൾ നടത്തുന്ന മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി കടന്നുവരരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് സ്വകാര്യബസുകൾ പുതിയ നിബന്ധനക്കായി ട്രാൻസ്പോർട്ട് കമീഷണറേറ്റിൽ ചരട് വലിച്ചത്. സൂപ്പർ ഫാസ്റ്റ് അടക്കം സൂപ്പർക്ലാസ് സർവിസുകൾ അഞ്ചു വർഷം പൂർത്തിയായാൽ അവയെ ഒാർഡിനറി സർവിസുകളാക്കി മാറ്റി പുതിയ പെർമിറ്റ് നേടി നിരത്തിലെത്തിക്കുകയാണ് സാധാരണ കെ.എസ്.ആർ.ടി.സി െചയ്യുന്നത്. ഇൗ രീതി അവസാനിപ്പിക്കലായിരുന്നു ലക്ഷ്യം. പുതിയ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നടപടി പൂർത്തയാക്കി സർവിസ് ആരംഭിക്കാൻ ആറു മാസം മുതൽ ഒരു വർഷം വരെ വേണ്ടിവരും. ഇൗ സാഹചര്യത്തിൽ പുതിയ പെർമിറ്റിന് പുതിയ വാഹനമെന്ന നിബന്ധനയിൽ ആദ്യം വെള്ളംകുടിക്കുന്നതും സ്വകാര്യബസുകൾ തന്നെ.
ട്രാൻസ്പോർട്ട് അതോറിറ്റി നിശ്ചയിച്ചത് പ്രകാരം നേരത്തേ 15 വർഷത്തിൽ താെഴ പഴക്കമുള്ള ബസുകൾക്ക് പെർമിറ്റ് അനുവദിച്ചിരുന്നു. 2017 ജൂൺ 14ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള കാലപരിധി പുതിക്കി നിർണയിക്കാൻ തീരുമാനമായത്. ഇതിനിടെ പുതിയ നിബന്ധനയുടെ പേരിൽ സ്വകാര്യബസുടമകൾക്കിടയിൽതന്നെ അതൃപ്തിയും ഭിന്നതയുമുണ്ട്. നിലവിലുള്ള പെർമിറ്റുകൾ പുതുക്കി നൽകുന്നതിൽ അഞ്ചുവർഷം പഴക്കമെന്ന നിബന്ധന ഏർെപ്പടുത്താത്തതാണ് സംശയത്തിന് ഇടയാക്കുന്നത്. പെർമിറ്റ് പുതുക്കലിൽ പരിഗണിക്കാതെ പുതിയ പെർമിറ്റുകളിൽ മാത്രം ബസുകളുടെ പഴക്കം മാനദണ്ഡമാക്കുന്നത് വിവേചനപരമാെണന്നും നിലവിലോടുന്നവർക്ക് മാത്രം സർവിസിൽ ആധിപത്യമുറപ്പിക്കാനുള്ള നീക്കമാണെന്നുമാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.