Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമയപരിധി...

സമയപരിധി ദീര്‍ഘിപ്പിച്ചു; വൈദ്യുതി ഉപയോഗ ലോഡ് മാര്‍ച്ച് 31 വരെ നല്‍കാം

text_fields
bookmark_border
സമയപരിധി ദീര്‍ഘിപ്പിച്ചു; വൈദ്യുതി ഉപയോഗ ലോഡ് മാര്‍ച്ച് 31 വരെ നല്‍കാം
cancel
മങ്കട: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതോ പകരണങ്ങളുടെ യഥാർഥ ലോഡ് (ഉപകരണങ്ങളുടെ വാട്‌സ്) രേഖപ്പെടുത് താൻ കെ.എസ്.ഇ.ബി ഇറക്കിയ ഉത്തരവ് ദീര്‍ഘിപ്പിച്ചു. ഒക്ടോബര്‍ 31ന് സമയ പരിധി അവസാനിച്ചിരുന്നെങ്കിലും ഭൂരിഭാഗം ആളുകളും ഇതിനോട് പ്രതി കരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമയപരിധി 2020 മാര്‍ച്ച് 31 വരെയ ാക്കി ഉത്തരവിറക്കിയത്. ഈ ഉത്തരവ് എല്ലാ ഉപഭോക്താക്കള്‍ക്കും ബാധക മാണ്. ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിെൻറ ഐ.ഡി കാര്‍ഡ്, കണക്ടഡ് ലോഡ് എന്നിവ സംബന്ധിച്ച സത്യവാങ്മൂലം മാത്രം നല്‍കി ലോഡ് െറഗുലറൈസ് ചെയ്യാം.

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങള്‍ കെ.എസ്.ഇ.ബിയില്‍ യഥാസമയം രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍, ഇത് പലപ്പോഴും കൃത്യമായി പാലിക്കപ്പെടാറില്ല. പുതിയ വീട്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കണക്ഷൻ എടുക്കുേമ്പാഴും പഴയ വീടുകളും വ്യാപാര സ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഉപഭോക്താവിെൻറ കണ്‍സ്യൂമര്‍ നമ്പറില്‍ സെക്ഷന്‍ ഓഫിസുകളില്‍ രേഖപ്പെടുത്തേണ്ടതാണ്.

ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് ഇവ രേഖപ്പെടുത്താനും പിഴയില്‍നിന്ന് ഒഴിവാകാനും ഇപ്പോള്‍ സാധിക്കും. സെക്ഷന്‍ ഓഫിസുകളില്‍നിന്ന് വിവരങ്ങള്‍ രേഖപ്പെടുത്താൻ പ്രത്യേക അപേക്ഷഫോറം ലഭിക്കും.2020 മാർച്ച് 31നുശേഷം ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തണമെങ്കില്‍ വൻ തുക ഉപഭോക്താവ് നല്‍കേണ്ടിവരും. അംഗീകൃത വയര്‍മാെൻറ പരിശോധന റിപ്പോര്‍ട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300 രൂപയും നല്‍കണം. കെ.എസ്.ഇ.ബിയുടെ വിജിലന്‍സ് വിഭാഗമായ എ.പി.ടി.എസും സെക്ഷന്‍ സ്‌ക്വാഡും കണക്ടഡ് ലോഡ് കുറവ് രേഖപ്പെടുത്തിയ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ കനത്ത തുക പിഴ ചുമത്തുകയും ചെയ്യും.


സൗരോർജ വൈദ്യുതി: കെ.എസ്.ഇ.ബി നിർത്തിയ ഇൻസെൻറീവ് റെഗുലേറ്ററി കമീഷൻ പുനഃസ്ഥാപിച്ചു
തൃശൂർ: വീടിെൻറ മേൽക്കൂരയിൽ സൗരോർജ പാനൽ സ്ഥാപിച്ച് സ്വന്തം ആവശ്യത്തിന് ഊർജം ഉൽപാദിപ്പിക്കുന്നവർക്കുള്ള സബ്സിഡി (ജനറേഷൻ ബേസ്ഡ് ഇൻസെൻറീവ്) വൈദ്യുതി റെഗുലേറ്ററി കമീഷൻ രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഉൽപാദകരെ അറിയിക്കാതെ ഓഫിസ് ഉത്തരവിലൂടെ വൈദ്യുതി ബോർഡ് ഒക്ടോബർ ഒന്നിന് അവസാനിപ്പിച്ച ഇൻസെൻറീവാണ് ആ തീയതി മുതൽ രണ്ട് വർഷത്തേക്ക് കൂടി അനുവദിക്കാൻ കമീഷൻ തിങ്കളാഴ്ച ഉത്തരവിട്ടത്. ഇതിെൻറ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡും ഉത്തരവിറക്കും. 2014 ഒക്ടോബറിലാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും രണ്ട് വർഷം കഴിഞ്ഞാണ് തുടങ്ങിയത്. അഞ്ച് വർഷത്തേക്കായിരുന്നു ഇൻസെൻറീവ്.

ഒരു യൂനിറ്റ് സൗരോർജ ഉൽപാദനത്തിന് ഒരു രൂപ അനുവദിക്കുന്നതാണ് പദ്ധതി. ഇത് വൈദ്യുതി ബില്ലിൽ ഇളവ് ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ അനെർട്ടാണ് ‘റൂഫ് ടോപ്’ പദ്ധതി നടപ്പാക്കിയത്. ബാറ്ററി സഹായത്തോടെ ഒരു കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ 10,000 വീട്ടുകാരെയാണ് ചേർത്തത്. ഇവർക്ക് മുതൽ മുടക്കിെൻറ പകുതി പോലും സൗരോർജ ഉൽപാദനത്തിൽനിന്ന് കിട്ടാതിരിക്കെയാണ് പ്രഖ്യാപിച്ചതിനെക്കാൾ വൈകി തുടങ്ങിയ പദ്ധതിയുടെ ഇൻസെൻറീവ് വിതരണം വൈദ്യുതി ബോർഡ് കൃത്യസമയത്ത്, രഹസ്യ സ്വഭാവത്തിൽ നിർത്തിയത്.

റെഗുലേറ്ററി കമീഷൻ കഴിഞ്ഞ ദിവസം വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ മൂന്ന് സൗരോർജ ഉൽപാദന പദ്ധതികൾ പ്രവർത്തനക്ഷമമാവാൻ ഇനിയും രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നും ഗാർഹിക സൗരോർജോൽപാദനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും കമീഷൻ വിലയിരുത്തി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇൻസെൻറീവ് നീട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb
News Summary - kseb
Next Story