Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി: യഥാർഥ...

വൈദ്യുതി: യഥാർഥ ലോഡ് രേഖപ്പെടുത്താത്തവര്‍ക്ക് പണി കിട്ടും

text_fields
bookmark_border
വൈദ്യുതി: യഥാർഥ ലോഡ് രേഖപ്പെടുത്താത്തവര്‍ക്ക് പണി കിട്ടും
cancel

മങ്കട: വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ യഥാർഥ ലോഡ് (ഉപകരണങ്ങളുടെ വാട്‌സ്) കെ.എസ്.ഇ.ബി ഓഫിസുകളില്‍ രേഖപ്പെടുത്താത്തവര്‍ ക്ക് കിട്ടുക എട്ടിെൻറ പണി. ഒക്ടോബര്‍ 31ന് ശേഷം പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കെ.എസ്.ഇ.ബി അധികൃതര്‍. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങള്‍ കെ.എസ്.ഇ.ബിയില്‍ യഥാസമയം കൃത്യമായി രേഖപ്പെടുത്തണമെന്നാണ്. എന്നാല്‍ ഇത് പലപ്പോഴും കൃത്യമായി പാലിക്കാറില്ല.

പുതിയ വീട്, വ്യാപാര സ്ഥാപനങ്ങള്‍, പഴയ വീടുകളും വ്യാപാരസ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള കണ്‍സ്യൂമര്‍ നമ്പറില്‍ സെക്ഷന്‍ ഓഫിസുകളില്‍ രേഖപ്പെടുത്തേണ്ടതാണ്.

ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താനും പിഴയില്‍നിന്ന് ഒഴിവാക്കാനും ഇപ്പോള്‍ സാധിക്കും. ഒക്ടോബര്‍ 31നുമുമ്പ് സെക്ഷന്‍ ഓഫിസുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് പ്രത്യേക അപേക്ഷ ഫോറം തയാറാക്കിയിട്ടുണ്ട്.

ഇതില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും വാട്‌സും രേഖപ്പെടുത്തി നല്‍കിയാല്‍ മതി. 31ന് ശേഷം ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തണമെങ്കില്‍ വലിയ തുക ചെലവഴിക്കേണ്ടി വരും. അംഗീകൃത വയര്‍മാെൻറ പരിശോധന റിപ്പോര്‍ട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300 രൂപ എന്ന തോതിലും നല്‍കണം.

കെ.എസ്.ഇ.ബിയുടെ വിജിലന്‍സ് വിഭാഗമായ എ.പി.ടി.എസും സെക്ഷന്‍ സ്‌ക്വാഡും കണക്ടഡ് ലോഡ് കുറവ് രേഖപ്പെടുത്തിയ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ കനത്ത തുക പിഴയായി ചുമത്തുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityksebkerala newsmalayalam news
News Summary - kseb to take strict action on electricity bill -kerala news
Next Story