നഷ്ടം കുറഞ്ഞു; ഇക്കൊല്ലം ലാഭം നേടുമെന്ന് വൈദ്യുതി ബോർഡ്
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോർഡിെൻറ നഷ്ടം ഗണ്യമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വർഷം ചെറിയ തോതിലെങ്കിലും ലാഭത്തിലെത്തുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.എസ്. പിള്ള പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (18-19) ഒാഡിറ്റ് ചെയ്ത കണക്ക് വന്നതോടെ ബോർഡിെൻറ പ്രവർത്തന നഷ്ടം 290 കോടിയായി കുറഞ്ഞു. 16-17ൽ ഇത് 1458 കോടിയും 17-18ൽ 745 കോടിയുമായിരുന്നു. അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ പോലെ സംഭവങ്ങൾ ഉണ്ടായില്ലെങ്കിൽ നടപ്പുവർഷം (19-20) ലാഭത്തിലെത്തുമെന്നാണ് ബോർഡ് കണക്കുകൂട്ടുന്നത്.
കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ നടപ്പാക്കിയും ചെലവുകള്‍ നിയന്ത്രിച്ചും വൈദ്യുതി കുടിശ്ശിക പിരിച്ചെടുത്തും ആദായകരമായ നിരക്കില്‍ വൈദ്യുതി വാങ്ങിയുമാണ് നേട്ടം കൈവരിച്ചതെന്ന് ചെയർമാൻ വ്യക്തമാക്കി. 2018ലെ പ്രളയം മൂലം ഏകദേശം 900 കോടി രൂപയുടെ അധിക െചലവ് ഉണ്ടായിട്ടുകൂടിയാണ് ഇൗ നേട്ടം. ജീവനക്കാരുടെയും ഓഫിസർമാരുടെയും മാനേജ്മെൻറിെൻറയും കൂട്ടായതും കാര്യക്ഷമവുമായ പ്രവർത്തനമാണ് ഇത് സാധ്യമാക്കിയതെന്നും എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.